വടക്കാഞ്ചേരിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല; മത്സരിച്ചാല്‍ ജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും കെപിഎസി ലളിത

വടക്കാഞ്ചേരിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല; മത്സരിച്ചാല്‍ ജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും കെപിഎസി ലളിത

വടക്കാഞ്ചേരി| JOYS JOY| Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (17:16 IST)
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് കെ പി എ സി ലളിത. പാര്‍ട്ടി വിചാരിച്ചാല്‍ പ്രതിഷേധങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിക്കാനാകുമെന്ന വിശ്വാസമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വടക്കാഞ്ചേരിയില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. താനൊരു കമ്യൂണിസ്റ്റുകാരിയാണെന്നും അവര്‍ വ്യക്തമാക്കി. സേവ്യര്‍ ചിറ്റിലപ്പള്ളിയെ പരിഗണിക്കമെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ അടക്കമുള്ള പ്രതിഷേധക്കാരുടെ ആവശ്യം.

ഡി വൈ എഫ് ഐ, സി പി എം അംഗങ്ങളായ അമ്പതോളം പേര്‍ ആണ് ലളിത വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനെതിരെ പരസ്യപ്രതിഷേധവുമായി ഇന്ന് രംഗത്തെത്തിയത്. പ്രതിഷേധപ്രകടനം പതിനഞ്ചുമിനിറ്റോളം നീണ്ടുനിന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് കെ പി എ സി ലളിതയെ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, ജില്ലനേതൃത്വത്തിനും വടക്കാഞ്ചേരി പ്രാദേശിക നേതൃത്വത്തിനും ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. ലളിതയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തന്നെ പ്രതിഷേധ പോസ്റ്ററുകള്‍ വടക്കാഞ്ചേരിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി പി എം നേതൃത്വം പറഞ്ഞിരുന്നു.

എന്നാല്‍, ഇന്ന് സ്ഥാനാര്‍ത്ഥിയായ വടക്കാഞ്ചേരിയില്‍ എത്താനിരിക്കേയാണ് പാര്‍ട്ടി അംഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്. കെ പി എ സി ലളിതയാണ് വടക്കാഞ്ചേരിയില്‍ മത്സരിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :