അതിരമ്പുഴ കൊലപാതകം: അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

ജില്ലയ്ക്കു പുറത്തുനിന്നു തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയെന്നു സംശയം

കോട്ടയം| priyanka| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (09:55 IST)
അതിരമ്പുഴ കൊലപാതക കേസില്‍ കൊല്ലപ്പെട്ട യുവതിയെ ജില്ലയ്ക്ക് പുറത്തു നിന്നു തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയതെന്നു സംശയം. സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കൂടുതല്‍ പരാതികള്‍ എത്താത്തതിനാലാണ് അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച് വിവരങ്ങള്‍ കൈമാറി. കോട്ടയം, പത്തംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, ജില്ലാ അതിര്‍ത്തികളിലെ ആസുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ
ചികിത്സതേടിയെത്തിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരില്‍ കൊല്ലപ്പെട്ട യുവതിയുമായി സാമ്യമുള്ളവരെ കണ്ടെത്തുന്നതിനാണു ശ്രമം.

ജില്ലയില്‍ നിന്നു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാണാതായ സ്ത്രീകളുടെ പട്ടിക സംഭവദിവസം തന്നെ പൊലീസ് ശേഖരിച്ചിരുന്നു. ഇവരില്‍ മൃതദേഹവുമായി സാമ്യമുള്ള നാലു യുവതികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ ഇവരില്‍ നാലുപേരെയും ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി കണ്ടെത്തിയിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :