ജോയിയുടെ കൊലപാതകത്തിന് ഷെറിനെ സഹായിച്ചതാര്?

പ്രവാസി മലയാളിയായ ജോയി വി ജോണിന്റെ കൊലപാതകത്തിന് പിന്നിൽ മകൻ ഷെറിനെ കൂടാതെ മറ്റ് ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ സംശയമുയരുന്നു. ഷെറിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലയ്ക്ക് ഉപയോഗിച്ച വസ്തുക്കളുടേയും കൊല ചെയ്ത രീതിയുടെയും കാര്യത്തിൽ പൊലീസിന് വ്യക്തമാ

ചെങ്ങന്നൂർ| aparna shaji| Last Modified ചൊവ്വ, 31 മെയ് 2016 (10:07 IST)
പ്രവാസി മലയാളിയായ ജോയി വി ജോണിന്റെ കൊലപാതകത്തിന് പിന്നിൽ മകൻ ഷെറിനെ കൂടാതെ മറ്റ് ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ സംശയമുയരുന്നു. നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലയ്ക്ക് ഉപയോഗിച്ച വസ്തുക്കളുടേയും കൊല ചെയ്ത രീതിയുടെയും കാര്യത്തിൽ പൊലീസിന് വ്യക്തമായ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം സംശയം ഉയർന്നത്.

വെടിവെച്ച് വീഴ്ത്തിയ ശേഷം ഗോഡൗണില്‍ ശരീരഭാഗങ്ങള്‍ കത്തിച്ചു കളഞ്ഞ സ്ഥലം വെള്ള മൊഴിച്ച് വൃത്തിയാക്കിയതും, ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് പലയിടങ്ങളിലായി തള്ളിയതും മറ്റും ഒരാള്‍ക്ക് മാത്രം ചെയ്യാവുന്ന പ്രവര്‍ത്തിയാണോ എന്നതാണ് നാട്ടുകാരുടെ സംശയം. ഈ സാഹചര്യത്തിൽ ആസൂത്രിതമായ ഒരു കൊലപാതകമാണിതെന്നാണ് നാട്ടുകാർ പറയുന്നത്.

സ്വത്ത് തർക്കത്തിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് ജോയി മരിച്ചത് എന്നായിരുന്നു ആദ്യ പ്രതി മൊഴി നൽകിയിരുന്നത്. എന്നാൽ നാലു തവണ വെടുയുതിർത്തുവെന്ന് ഉറപ്പായതോടെയാണ് മനപ്പൂർവ്വം നടത്തിയ കൊലപാതകമാണെന്ന് വ്യക്തമായത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :