പിതാവിനെ കൊന്നത് പെട്ടെന്നുള്ള പ്രകോപനം മൂലമല്ല; കാലങ്ങളായുള്ള വൈരാഗ്യമാണ് ജോയിയുടെ കൊലപാതകത്തില്‍ കലാശിച്ചത്

പിതാവിനെ കൊന്നത് പെട്ടെന്നുള്ള പ്രകോപനം മൂലമല്ല; കാലങ്ങളായുള്ള വൈരാഗ്യമാണ് ജോയിയുടെ കൊലപാതകത്തില്‍ കലാശിച്ചത്

ചെങ്ങന്നൂര്| JOYS JOY| Last Modified തിങ്കള്‍, 30 മെയ് 2016 (18:35 IST)
ചെങ്ങന്നൂരില്‍ പ്രവാസിമലയാളി ജോയി വി ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പെട്ടെന്നുള്ള പ്രകോപനം മൂലമല്ല പിതാവ് ജോയിയെ കൊന്നതെന്നും കുട്ടിക്കാലം മുതലേയുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണമെന്നും ഷെറിന്‍ മൊഴി നല്കിയതായി എസ് പി ബി അശോക് കുമാര്‍ അറിയിച്ചു.

തനിക്ക് കുടുംബത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്നും ചെറുപ്പം മുതലേ പിതാവിനോട് വൈരാഗ്യം ഉണ്ടായിരുന്നെന്നും ഷെറിന്‍ പൊലീസുകാരോട് പറഞ്ഞു. കൊല ആസൂത്രിതമായിരുന്നു. പെട്ടെന്നുള്ള പ്രകോപനം മൂലം ഉണ്ടായതല്ലെന്നും ഇയാള്‍ പറഞ്ഞു.

കുടുംബത്തില്‍ പരിഗണന ലഭിച്ചിരുന്നില്ല. പണം ലഭിക്കണമെങ്കില്‍ മാനേജര്‍മാരുടെ അനുമതി വേണമായിരുന്നു. ഇതെല്ലാം വൈരാഗ്യത്തിന് കാരണമാകുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു.

ഷെറിന്‍ വി ജോണിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :