രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ഗണേശും ബാലകൃഷണപിള്ളയുമില്ല

തിരുവനന്തപുരം| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (15:16 IST)
ജനപക്ഷയാത്രയുടെ സമാപനത്തിനായി കേരളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനുള്ള യു ഡി എഫ് സംഘത്തില്‍ കെ ബി ഗണേശ് കുമാറും ബാലകൃഷണപിള്ളയുമില്ല. നിയമസഭയില്‍ ഗണേശ് കുമാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്

യു ഡി എഫ് അടിയന്തര യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് ഗണേശ് കുമാറും ആര്‍ ബാലകൃഷണപിള്ളയേയും ഒഴിവാ‍ക്കാന്‍ തീരുമാനമായത്. സംഘത്തില്‍ നിന്നും ബാലകൃഷ്ണപിള്ളയെ ഒഴിവാക്കിയത് അറിയിച്ചിട്ടുണ്ട്.

നേരത്തെ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫിസിനെതിരെ നിയമസഭയില്‍ ഗണേശ് കുമാര്‍ രംഗത്തെത്തിയിരുന്നു‍. മന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഗണേശ് കുമാര്‍ പറഞ്ഞു. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങളായ എ നസിമുദിന്‍, അബ്ദുല്‍ റാഷിദ്, അബ്ദുല്‍ റഹിം എന്നിവര്‍ക്കെതിരേയാണ് ഗണേഷ്കുമാര്‍ അഴിമതി ആരോപണമുന്നയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :