മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 7 വര്‍ഷം തടവ്

കൊല്ലം| Last Modified വെള്ളി, 24 ജൂലൈ 2015 (20:30 IST)
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് ഏഴു വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ പ്രതിയായ ശക്തികുളങ്ങര കന്നിമേല്‍ ഐശ്വര്യ നഗറില്‍ ആയിത്തറ പടിഞ്ഞാറ്റതില്‍ രാജുവിനാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് ജഡ്ജി എസ്.ശാന്തകുമാരി ഈ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം കൂടി പ്രതി കഠിന തടവ് അനുഭവിക്കണം.

ഭാര്യയുമായി വര്‍ഷങ്ങളായി പിണങ്ങി താമസിക്കുകയായിരുന്ന പ്രതി. അമ്മൂമ്മയ്ക്കൊപ്പമായിരുന്നു മകള്‍ താമസിച്ചിരുന്നത്. എന്നാല്‍ അമ്മൂമ്മയുമായി പിണങ്ങിയതോടെ മകള്‍ പിതാവിന്‍റെ സം‍രക്ഷണയിലായി. 2013 ജൂണിലായിരുന്നു പിതാവ് മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്.

കുട്ടിയുടെ മാതാവും ബന്ധുക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പൊലീസാണ് കേസെടുത്ത് അന്വേഷിച്ചത്. ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :