മൈക്രോഫിനാന്‍സ് തട്ടിപ്പു കേസ്: മുഖം രക്ഷിക്കാന്‍ എസ്എന്‍ഡിപിയുടെ സൈബര്‍ ക്യാമ്പെയിന്‍

മൈക്രോഫിനാന്‍സ് തട്ടിപ്പു കേസ്: സൈബര്‍ കാമ്പയിനുമായി എസ്.എന്‍.ഡി.പി

ആലപ്പുഴ| PRIYANKA| Last Modified ബുധന്‍, 27 ജൂലൈ 2016 (10:13 IST)
മൈക്രോഫിനാന്‍സ് വിഷയത്തില്‍ നാണക്കേടിലായ എസ്എന്‍ഡിപി യോഗം നേതൃത്വം മുഖംരക്ഷിക്കാന്‍ സൈബര്‍ ക്യാമ്പെയിനുമായി രംഗത്ത്. യോഗത്തിന്റെ കീഴിലെ സൈബര്‍സേനയാണ് കാമ്പയിന്‍ ഏറ്റെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്രയുടെ കാലത്തു സജീവമായിരുന്ന വെള്ളാപ്പള്ളിയ്ക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങുന്നു. സൈബര്‍ സേന സംസ്ഥാന ജോയന്റ് കണ്‍വീനര്‍മാരായ ദഞ്ചുദാസ് ചെറുവള്ളിമുക്ക്, സുരേഷ്ബാബു മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൈബര്‍ പ്രചാരണം.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് തുടങ്ങുന്നത് മൈക്രോഫിനാന്‍സ് പദ്ധതി യോഗത്തിന്റെ കണ്ടുപിടിത്തമല്ലെന്നു പറഞ്ഞാണ്. 1800കളില്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ കൃഷിക്കാര്‍ക്കിടയില്‍ ചെറിയ സമ്പാദ്യ പദ്ധതിയിലൂടെയും കര്‍ഷകര്‍ക്കും ചെറുകിട കുടില്‍വ്യവസായ സംരംഭകര്‍ക്കുമിടയില്‍ വായ്പാ പദ്ധതിയിലൂടെയും മുന്നേറിയ മഹദ് സംരംഭമായിരുന്നു ഇത്. രണ്ടാം ലോകയുദ്ധ കാലഘട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും പരിഹരിച്ചത് പദ്ധതിയായിരുന്നു, 1983ല്‍ മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക വിദഗ്ധന്‍ ബംഗ്‌ളാദേശില്‍ നടപ്പാക്കിയ സംരംഭമാണ് പിന്നീട് പടര്‍ന്നുപന്തലിച്ച് ഇന്നത്തെ മൈക്രോഫിനാന്‍സ് പദ്ധതിയായതെന്ന് സൈബര്‍ സേന പറയുന്നു.

കേസ് മുന്നോട്ടുപോയാല്‍ ക്രമക്കേട് കാട്ടിയവരായിരിക്കും കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടി അടൂര്‍, തൃക്കരിപ്പൂര്‍, പുല്‍പ്പള്ളി തുടങ്ങിയ യൂനിയനുകളിലെ
ഭാരവാഹികളെ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. വായ്പ എടുത്തയാള്‍ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്ക് പ്രസിഡന്‍േറാ സെക്രട്ടറിയോ ഭരണസമിതിയോ കുറ്റക്കാരായി അവരെ ശിക്ഷിക്കാന്‍ സാധിക്കുമോ എന്നും സേന ചോദിക്കുന്നുണ്ട്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :