അരുവിക്കര: ശബരിനാഥന്‍ മുന്നേറുന്നു, ലീഡ് ഏഴായിരം കടന്നു, വിജയമുറപ്പിച്ച് യുഡി‌എഫ്

അരുവിക്കര| VISHNU N L| Last Updated: ചൊവ്വ, 30 ജൂണ്‍ 2015 (10:13 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ വോട്ട് എണ്ണിത്തുടങ്ങിയതൊടെ യുഡി‌എഫ് സ്ഥാനാര്‍ത്ഥി കെ‌എസ് ശബരീ നാഥന് ലീഡ്.
7000 വോട്ടിന്റെ ലീഡാണ് ശബരീനാഥിനുള്ളത്. ഇടതു മുന്നണിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്ന് വിതുരയിലും, ആര്യനാട്ടും, വെള്ളനാടും
യുഡി‌എഫ് തന്നെയാണ് മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യ ഫലസൂചനളില്‍ വിജയകുമാറായിരുന്നു മുന്നില്‍. ആകെയുള്ള ആറ് പോസ്റ്റല്‍ വോട്ടില്‍ 4 എണ്ണം വിജയകുമാറിനു, രണ്ടെണ്ണം ശബരീനാഥിനുമാണ് ലഭിച്ചത്.

ആര്യനാട്ട് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. ഇടതിന് പ്രതീക്ഷയുണ്ടായിരുന്ന പഞ്ചായത്തായിരുന്നു വിതുര.
എന്നാല്‍ അവിടെയും യുഡി‌എഫ് ലീഡ്
നേടി. ആകെ എട്ട് പഞ്ചായത്താണ് അരുവിക്കരയില്‍ ഉള്ളത്. തുടര്‍ച്ചയായി രണ്ട് പഞ്ചായത്തിലും ശബരി നാഥ് വ്യക്തമായ മായ ലീഡ് നിലനിര്‍ത്തിയതോടെ യുഡി‌എഫ് ക്യാമ്പ് ആവേശത്തിലായിട്ടുണ്ട്. എന്നാല്‍ 20000 വോട്ട് എന്ന മാര്‍ജിന്‍ ബിജെപി കടന്നു എന്നതാണ് മണ്ടലത്തില്‍ ശ്രദ്ദേയമായത്. 25000-30000 വോട്ടുവരെ ബിജെപി പിടിക്കുമെന്നാണ് കരുതുന്നത്.

4374 ത്തോളം വോട്ടാണ് ശബരിക്ക് ലഭിച്ചത്. 37000വോട്ടുകള്‍ വോട്ട് വിജയകുമാറിനും 25100 വോട്ട് രാജഗോപാലിനും ലഭിച്ചു.
ന്യൂനപക്ഷ വോട്ടുകള്‍ ശബരീനാഥിന് കേന്ദ്രീകരിച്ചതായാണ് വിവരം. മൂന്ന് സ്ഥാനാര്‍ത്തികളാണ് അരുവിക്കരയില്‍ പ്രമുഖരായി മത്സരിക്കുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വോട്ടാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. 11 മണിയോടെ മണ്ഡലത്തിന്റെ ചിത്രം വ്യക്തമാകും. ആദ്യത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഈ സമയത്തൊടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

ബിജെപി ഇടത് പക്ഷത്തിന്റെ വോട്ട് വ്യാപകമായി പോക്കറ്റിലാക്കിയത് വിജയകുമാറിനെ പിന്നിലാക്കുന്നതിനു മുഖ്യകാരണമായിരിക്കുന്നു. ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. ബിജെപി വ്യാപകമായി ഹൈന്ദവ വോട്ട് ബിജെപി കൊണ്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്. ജി കാര്‍ത്തികേയനേക്കാള്‍ ലീഡ് നേടി ശബരീ നാഥ് മണ്ഡലത്തില്‍ നേടുമെന്നാണ് ആദ്യഫലസൂചനകള്‍ നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :