ഫെനി പറഞ്ഞ ആ ‘മാഡം’ ആര്; വെളിപ്പെടുത്തലുമായി സരിത - ഇവര്‍ കുടുങ്ങുമോ ?

ഫെനി പറഞ്ഞ ആ ‘മാഡം’ ആര്; വെളിപ്പെടുത്തലുമായി സരിത - കുടുങ്ങുന്നതാര് ?

 Actress kidnapping , Saritha s nair , Solar case , Mukesh m saritha , Madam , Dileep , suni, police , arrest , saritha , kochi , solar case , സരിത എസ് നായർ , ഫെനി ബാലകൃഷ്‌ണന്‍ , മാഡം , പൾസർ സുനി , സുനി , സുനിക്ക് ക്വട്ടേഷന്‍ , ദിലീപ്
തിരുവനന്തപുരം/കൊച്ചി| jibin| Last Modified ശനി, 1 ജൂലൈ 2017 (17:26 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മാഡം എന്നു വിളിക്കുന്ന സ്‌ത്രീയിലേക്ക് അന്വേഷണം നീളവെ ആ മാഡം താനല്ലെന്ന് സരിത എസ് നായർ.

ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞ മാഡം ഞാനല്ല. സോളാർ കേസുകള്‍ കൈകാര്യം ചെയ്‌ത ബന്ധം മാത്രമെ ഫെനിയുമായുള്ളൂ. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും സരിത വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ ഫെനി പ്രൊഫഷണലായ ഒരു നീക്കം നടത്തിയതാകാം. ഒരു കേസ് ഒഴിച്ചാല്‍ സോളാറുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീർപ്പായി. നിലവിലുള്ള ചില കേസുകള്‍ പ്രാദേശികമായി പല അഭിഭാഷകരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ഫെനിയുമായി യാതൊരു ബന്ധവും ഇല്ലെന്നും സരിത പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹായികളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന ഫെനിയുടെ പ്രസ്‌താവന പത്രത്തിലൂടെയാണ് കണ്ടത്. അയാളുടെ പ്രൊഫഷണൽ എത്തിക്സിന്റെ ഭാഗമായിട്ടാകും അങ്ങനെ പറഞ്ഞത്. അക്രമിക്കപ്പെട്ട നടി ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു. സ്ത്രീയെന്ന നിലയിൽ അവർക്കൊപ്പം നിൽക്കുന്നുവെന്നും സരിത വ്യക്തമാക്കി.

മാഡം എന്നു വിളിക്കുന്ന സ്‌ത്രീയാണ് സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും, കോടതിയില്‍ കീഴടങ്ങാന്‍ നടത്തിയ നീക്കം
അവരുടെ പ്രേരണയെത്തുടര്‍ന്നാണെന്നും കഴിഞ്ഞ ദിവസമാണ് ഫെനി വ്യക്തമാക്കിയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ സരിതയുടെ പേരും ചര്‍ച്ചയായത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :