യമനില്‍ സൌദി ആക്രമണം ശക്തമാക്കി; 24 മണിക്കൂറിനുള്ളില്‍ 130 വ്യോമാക്രമണങ്ങള്‍

 യമനില്‍ സൌദി ആക്രമണം , യമന്‍ , ഹൂതി വിമതര്‍
സനാ| jibin| Last Modified ഞായര്‍, 10 മെയ് 2015 (11:13 IST)
ആഭ്യന്തരസംഘര്‍ഷം ശക്തമായ യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൌദി സഖ്യ സേന ആക്രമണം ശക്തമാക്കി. ഇരുപത്തിനാല് മണിക്കൂറിനിടെ യമനിലെ നൂറ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു 130 തവണയാണു സൌദി വ്യോമാക്രമണം നടത്തിയത്. ശക്തമായ് ആക്രമണത്തില്‍ വിമതരുടെ സങ്കേതവും വാഹനങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ച സൌദി അതിര്‍ത്തിയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു സൌദി സഖ്യസേനയുടെ ഈ തിരിച്ചടി. തുടര്‍ച്ചയായുള്ള വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് വിമത കേന്ദ്രങ്ങള്‍ തരിപ്പണമായി. വിമതര്‍ സൈന്യത്തില്‍ നിന്നും തട്ടിയെടുത്ത വാഹനങ്ങളും ആയുധ ശാലകളും ആക്രമണത്തില്‍ തകര്‍ന്നു. പ്രദേശത്തെ സാധാരക്കാരോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നകിയ ശേഷമായിരുന്നു സഖ്യ സേന ആക്രമണം ശക്തമാക്കിയത്. എന്നാല്‍ ജനങ്ങളെ ഒഴിഞ്ഞ് പോകാന്‍ അനുവദിക്കാതെ അവരെ മുന്നില്‍ നിര്‍ത്തി പോരാടുന്ന രീതിയായിരുന്നു വിമതര്‍ നടത്തിയത്.

ഹൂതി വിമതര്‍ക്കെതിരെ സൌദി സഖ്യ സേന നടത്തിയ ആക്രമണതെ എതിര്‍ത്ത് കൊണ്ട് ഇറാന്‍ വീണ്ടും രംഗത്തെത്തി. രാജ്യത്തിന്റെ സാഹചര്യവും അവസ്ഥയും മനസിലാക്കാതെയാണ് സൌദി പെരുമാറുന്നതെന്നാണ് ഇറാന്‍ പറയുന്നത്. അതേസമയം കരയുദ്ധത്തിന് തങ്ങള്‍ ഒരുങ്ങിയേക്കാമെന്നാണ് സൌദി വ്യക്തമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :