സൌദി വ്യോമാക്രമണം ശക്തമാക്കി; വിമതരുടെ കേന്ദ്രങ്ങള്‍ തരിപ്പണമായി

  യമന്‍ , സൌദി അറേബ്യ , അറബ് സഖ്യസേന , വ്യോമാക്രമണം
ഏദന്‍ (യെമന്‍)| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (11:09 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. രാജ്യത്ത് ആക്രമണം അഴിച്ചുവിട്ട ഹൂതി വിമതരുടെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ 20 വട്ടം വ്യോമാക്രമണം നടത്തിയ സഖ്യസേന വിമതരുടെ വാഹനങ്ങളും ശക്തികേന്ദ്രങ്ങളും തകര്‍ത്തു. ഹൂതികളെ പിന്തുണയ്ക്കുന്ന സൈനിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഏദന്റെ വടക്കുള്ള ഗ്രാമങ്ങളിലും ശക്തമായ ബോംബാക്രമണമാണ് നടന്നത്. ഇബ്, അല്‍കാഫ് എന്നിവടങ്ങളിലും
വ്യോമാക്രമണം നടന്നു.

യമനില്‍ വ്യോമാക്രമണം അവസാനിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൗദി ബുധനാഴ്ച വ്യോമാക്രമണം പുനരാരംഭിക്കുകയായിരുന്നു. ഒരുമാസമായി തുടരുന്ന വ്യോമാക്രമണം നിര്‍ത്തിവയ്ക്കുകയാണെന്നു ചൊവ്വാഴ്ച സൌദി പ്രഖ്യാപിച്ചെങ്കിലും യമന്‍ പ്രസിഡന്റ് ഹാദിയെ അനുകൂലിക്കുന്ന സൈനിക ബ്രിഗേഡിന്റെ തെയ്സെയിലെ താവളം ഹൂതികള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് സൌദി വ്യോമാക്രമണം പുനഃരാരംഭിക്കുകയായിരുന്നു.

യമനില്‍ സൗദി സഖ്യസേന ഒരു മാസത്തോളം തുടർന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ ആക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച സൗദി യമന്റെ വിവിധ ഭാഗങ്ങളില്‍
വ്യോമാക്രമണം നടത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തങ്ങള്‍ ആക്രമണം അവസാനിപ്പിക്കുന്നതായി യമന്‍ അറിയിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ വീണ്ടും വ്യോമാക്രമണം പുനരാരംഭിക്കുകയും ചെയ്തു.

വ്യോമാക്രമണങ്ങളില്‍ ഇതുവരെ 951 പേര്‍ കൊല്ലപ്പെട്ടെന്ന് ഹൂതികള്‍ നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 134 പേര്‍ കുട്ടികളാണ്. 3311 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നിര്‍ത്താന്‍ സൌദി സമ്മതിച്ചാലേ ചര്‍ച്ചയ്ക്കുള്ളുവെന്നാണ് ഹൂതി നിലപാട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :