ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയ മലപ്പുറം സ്വദേശി മോചിതനായി

യമന്‍:| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (13:45 IST)
യമനില്‍ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയ മലപ്പുറം സ്വദേശി സല്‍മാന്‍ (43) മോചിതനായി. ഏപ്രില്‍ ആദ്യവാരമാണ് സല്‍മാനേയും കൂടെയുള്ളവരേയും സായുധ സംഘം തട്ടിക്കൊണ്ടു പോയത്. ഒപ്പമുള്ളവരെ വിട്ടയച്ചെങ്കിലും സല്മാന്റെ മോചനകാര്യത്തില്‍ അനിശ്ചിതം തുടരുകയായിരുന്നു.


ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും മറ്റും ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്. സനായിലെ സെന്ട്രല്‍ ജയിലിലാണ് സല്മാനെ തടവില്‍ പാര്പ്പിച്ചിരുന്നത്.

സല്‍മാനെയും കുടുംബത്തെയും നാട്ടിലേക്കയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു. സല്മാന്‍ എട്ട് വര്ഷമായി കുടുംബസമേതം യമനിലാണ് തമസിച്ചിരുന്നത്. യമനിലെ ദമ്മാജില്നിന്ന് കഴിഞ്ഞ വര്ഷമാണ് സനായിലേക്ക് താമസം മാറിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :