കൊലയാളിയായ മകനെ കൊന്നുകളയാന്‍ അച്ഛന്റെ അഭ്യര്‍ഥന!

ലണ്ടണ്‍| VISHNU.NL| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (16:53 IST)
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോടൊപ്പം പോരാടാനായി പോയ തന്റെ മകനെ കൊന്നുകളഞ്ഞേക്കാന്‍ തീവ്രവാദിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. 17 സിറിയണ്‍ സൈനികരെ തലയറുത്തുകൊല്ലുന്ന ഐസിസ് ഭീകരരുടെ പുതിയ വീഡിയോയില്‍ ജിഹാദി ജോണിനൊപ്പം പ്രത്യക്ഷപ്പെട്ട കാന്‍ഡിഫിലെ മെഡിക്കല്‍ വിദ്യാന്‍ത്ഥിയായിരുന്ന 20-കാരന്‍ നാസന്‍ മുത്താനയെ വധശിക്ഷയ്ക്കു വിധേയനാക്കണമെന്ന് പിതാവ്. 57 കാരനായ അഹമദ് മുത്താന ആവശ്യപ്പെട്ടത്.

കൊലയാളി സംഘത്തില്‍ നാസന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവനു തീന്‍ച്ചയായും വധശിക്ഷ നല്‍കണം. അവനു ഞാണ്‍ മാപ്പു നല്‍കില്ല. ചെയ്ത കുറ്റത്തിന് അവന്‍ തന്നെ അനുഭവിക്കണമെന്നും പിതാവ് പറഞ്ഞു.
മനുഷ്യരെ കൊല്ലുന്നതിന് അവന്‍ അല്ലാഹുവിനെ ഭയപ്പെടണം. ഇത്തരത്തില്‍ മനുഷ്യരെ കൊന്ന് എങ്ങനെ അവന് അല്ലാഹുവിനെ അഭിമുഖീകരിക്കാന്‍ കഴിയും? അഹമദ് ചോദിക്കുന്നു.

എല്ലാ അച്ഛന്മാരെ പോലെ തന്നെയാണ് ഞാനും. അതെന്റെ മകനാണെന്ന് വിശ്വസിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഇത് അവനെ പോലെ തോന്നിപ്പിക്കുന്നു, അഹമദ് പറയുന്നു. ജിഹാദിനായി പോയ തന്റെ രണ്ടു മക്കളും നേരിട്ട് ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു പിതാവും സ്വന്തം മക്കളെ തള്ളിപ്പറയാണ്‍ ആഗ്രഹിക്കില്ല. പക്ഷേ എനിക്ക് മറ്റു വഴികളില്ല. ഇക്കാര്യം അങ്ങനെയാണ്, അഹമ്മദ് വ്യക്തമാക്കി.

അതേസമയം ഇപ്പോള്‍ പുറത്തു വിട്ട കൂട്ടക്കൊല വീഡിയോ പടിഞ്ഞാറണ്‍ സേനയെ പൂര്‍ണ്ണ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കാനാണ് എന്നാണ് നിരീക്ഷകന്‍ കരുതുന്നത്. ബ്രീട്ടീഷുകാരെ തെരുവില്‍ കൊല്ലുമെന്ന് വീഡിയോയില്‍ ജിഹാദി ജോണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഐഎസ് ഭീകരരെ തുരത്താണ്‍ ബ്രിട്ടനു കരസേനയേയും അയക്കേണ്ടി വരുമെന്ന് മുണ്‍ ബ്രിട്ടീഷ് സൈനിക മേധാവിയും അഭിപ്രായപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :