ബോംബ് ഭീഷണി: വിമാനം നിലത്തിറക്കി പരിശോധന നടത്തി

ജക്കാര്‍ത്ത| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (14:02 IST)
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്തൊനേഷ്യന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി പരിശോധന നടത്തി. കിഴക്കന്‍ ഇന്തൊനീഷ്യലെ അമ്പന്‍ നഗരത്തില്‍
നിന്ന്
122 യാത്രക്കാരുമായി ജക്കാര്‍ത്തയിലേക്കു പോകുകയായിരുന്ന ബാടിക് എയര്‍
വിമാനമാണ് നിലത്തിറക്കിയത്. അമ്പനിലെ എയര്‍ട്രാഫിക്
കണ്‍ട്രോളറിലേക്കു ടെക്സ്റ്റ് മെസേജ് ആയാണ് ബോംബ് ഭീഷണിയെത്തിയത്

ബോംബു ഭീഷണിയെ തുടര്‍ന്ന് ദക്ഷിണ സുലാവെസിയില്‍ മക്കാസ്സാറിലെ സുല്‍ത്താന്‍ ഹസാനുദ്ദീന്‍ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. തുടര്‍ന്ന് വിമാനത്തില്‍
ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. ഭീഷണി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.ഇന്തൊനീഷ്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസായ ലയണ്‍ എയറിന്റെ ഭാഗമാണ് ബാടിക് എയര്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :