ഉപദേശം ഇഷ്ടപ്പെട്ടില്ല, മാതാപിതാക്കളെ യുവാവ് കൊന്നു തിന്നു

ബീജിങ്| VISHNU.NL| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (18:57 IST)
സ്വയം ജോലി കണ്ടെത്താന്‍ ഉപദേശിച്ചതില്‍ കലിപൂണ്ട് യുവാവ് തന്റെ മാതാപിതാക്കേ കൊന്നു തിന്നു. ചൈനയിലാണ് ലോകത്തേയാകെ ഞെട്ടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മകന്റെ ധൂര്‍ത്ത് സഹിക്കാന്‍ കഴിയാതെ വന്നതൊടെയാണ് ചോവിന്‍‌കിയും സിയു യെറ്റ് യീയും തങ്ങളുടെ മകന്‍ ചൌ ഹൊ ലെങ്ങിനെ ഉപദേശിക്കാന്‍ തീരുമാനിച്ചത്.

ഇനി പണം വേണമെന്നുണ്ടെങ്കില്‍ സ്വയം ജോലി കണ്ടെത്താന്‍ ഉപദേശിച്ചതില്‍ കലിപൂണ്ട ചൌ ഹൊ വീട് വിട്ട് പോവുകയാണുണ്ടായത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് മാതാപിതാക്കളെ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ചു. മകന്‍ പിണക്കമെല്ലാം മറന്നു നന്നാകാനാന്‍ തീരുമാനിച്ചു എന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കള്‍ ക്ഷണം സ്വീകരിച്ച് വിരുന്നിന് പോയി.

എന്നാല്‍ അത്താഴവിരുന്നിനെത്തിയ ഇവരെ ചൌ ഹൊ സുഹൃത്തായ സേന്‍ ചുന്‍ കിയുടെ സഹായത്തൊടെ വകവരുത്തിയ ശേഷം ശരീരഭാഗങ്ങള്‍ പാചകം ചെയ്ത് കഴിക്കുകയായിരുന്നു. കൂടാതെ അച്ഛന്റെയും അമ്മയുടെയും തല ഫ്രീസറില്‍ ഇയാള്‍ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ഇയാല്‍ മാതാപിതാക്കളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്.

പരാതിയേക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഇവര്‍ താമസൈച്ചിരുന്ന കെട്ടിടത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംശയം തോന്നി ചൌ ഹൊയെ ചോദ്യം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് കൊടുംക്രൂരതയുടെ ചുരുളഴിയുന്നത്.

എന്നാല്‍ പെട്ടന്നുള്ള ദേഷ്യത്താല്‍ ചെയ്തുപോയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം കൊലപാതകം കരുതിക്കൂട്ടിയുള്ളതായിരുന്നു എന്ന് സാഹചര്യത്തെളിവുകള്‍ സഹിതം പൊലീസ് തെളിയിച്ചു. ചൌ ഹൊയും സുഹൃത്തും ഇപ്പോള്‍ ഹോങ്കോണ്‍ഗ് കൊടതിയില്‍ വിചാരണ നേരിടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :