തകര്‍ന്ന മലേഷ്യൻ വിമാനത്തിലെ 198 മൃതദേഹങ്ങൾ കണ്ടെത്തി

 മലേഷ്യൻ വിമാനം , ഉക്രൈന്‍ , മലേഷ്യ , റഷ്യ
ഡോണെറ്റ്സ്ക്| jibin| Last Modified ഞായര്‍, 20 ജൂലൈ 2014 (15:43 IST)
കഴിഞ്ഞ ദിവസം വിമതര്‍ തകര്‍ത്ത മലേഷ്യൻ വിമാനത്തിലെ യാത്രക്കാരുടെ 198 മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ അവസ്ഥയിലാണ്.

പല മൃതദേഹങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്ത് ചിതറി കിടക്കുകയാണ്. 193 ഡച്ചുകാർ,15 വിമാന ജീവനക്കാരടക്കം 43 മലേഷ്യക്കാർ, 27 ആസ്ട്രേലിയക്കാർ, 12 ഇൻഡോനേഷ്യക്കാർ, ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിൽ നിന്നായി നാലു പേർ, മൂന്നു ഫിലിപ്പീൻസുകാർ, കാനഡ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവുമാണ് തകർന്നു വീണ വിമാനത്തിലുണ്ടായിരുന്നത്.

സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്ന രക്ഷാപ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഉക്രൈന്‍ വെടിനിറുത്തണമെന്ന് റഷ്യൻ അനുകൂല വിമതർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :