ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് കമിതാക്കളെ ഐ.എസ് കല്ലെറിഞ്ഞു കൊന്നു

 ഐഎസ് ഐഎസ് ഭീകരര്‍ , ഐഎസ് ഐഎസ് , കല്ലെറിഞ്ഞു കൊന്നു
ബാഗ്ദാദ്| jibin| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (11:01 IST)
ഐഎസ് ഐഎസ് ഭീകരരുടെ ക്രൂരകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ മറ്റൊരു തെളിവ് കൂടി. മദ്ധ്യ മൊസൂളിലെ നിനേവെ പ്രവിശ്യയിയില്‍ വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും നഗര മധ്യത്തില്‍വെച്ച് പരസ്യമായി കല്ലെറിഞ്ഞു കൊന്നു.

വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് ആരോപിച്ച് നേരത്തെ യുവാവിനെയും യുവതിയേയും ഐഎസ് ഐഎസ് ഭീകരര്‍ പിടികൂടിയിരിരുന്നു. തങ്ങളുടെ കേന്ദ്രത്തില്‍ നടന്ന വിചാരണയ്ക്ക് ശേഷം ഇരുവരെയും കല്ലെറിഞ്ഞ് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ശിക്ഷ നടപ്പാക്കാനായി കണ്ണുകെട്ടിയും കൈകൾ കയറുകൊണ്ട് ബന്ധിച്ചുമാണ് യുവാവിനെയും യുവതിയെയും തെരുവോരത്ത് എത്തിച്ചത്.

ഇരുവരും ചെയ്ത് കുറ്റം എന്താണെന്നും ഇവര്‍ക്ക് മേല്‍ ചുമത്തിയ ശിക്ഷയും എന്താണെന്ന് മൈക്കിലൂടെ ഭീകരര്‍ വിളിച്ച് പറയുകയും ചെയ്തു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിധി ഇത് തന്നെയായിരിക്കുമെന്ന് ഭീകരര്‍ പരസ്യമായി വിളിച്ചു പറയുകയും ചെയ്തു. വഴിയരികില്‍ കൂട്ടിയിട്ടിരുന്ന കല്ലുകൾ ഉപയോഗിച്ച് ഇനക്കൂട്ടം യുവതിക്കും യുവാവിനും നേരെ ശക്തമായ കല്ലേറ് നടത്തുകയായിരുന്നു. മിനിറ്റുകളോളം നടന്ന കല്ലേറില്‍ ഇരുവരും ഗുരുതരമായ പരുക്കുകള്‍ ഏറ്റ് മരിക്കുകയായിരുന്നു. ശിക്ഷാവിധി നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ഐഎസ് ഐഎസിന്റെ ആരാച്ചാർ അബു അൻസാർ അൽ-അൻസാരിയും സ്ഥലത്തുണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :