പാക് ക്രിക്കറ്റ് താരം ഹനീഫ് മുഹമ്മദ് മരിച്ചെന്ന തെറ്റ്; വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് മകന്‍

പാക് ക്രിക്കറ്റ് താരം ഹനീഫ് മുഹമ്മദ് മരിച്ച വാര്‍ത്ത തെറ്റെന്ന് മകന്‍

കറാച്ചി| PRIYANKA| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (09:04 IST)
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഹനീഫ് മുഹമ്മദ് (81) അന്തരിച്ചുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് മകനും മുന്‍ ടെസ്റ്റ് താരവുമായ ഷുഹൈബ് മുഹമ്മദ്. വര്‍ദ്ധക്യസഹജമായ അസുഖം മൂലം പിതാവിനെ കറാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പ് 6 മിനുറ്റ് നേരം നിശ്ചലമാവുകയായിരുന്നു. 
 
പിതാവ് ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ് കഴിയുന്നത്. പിതാവിന്റെ ആരോഗ്യ നില മോശമാണെന്നും ഷുഹൈബ് പറഞ്ഞു. നേരത്തെ ഞാന്‍ തന്നെയാണ് മരിച്ചെന്ന വാര്‍ത്ത മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അഞ്ച് മിനുറ്റിന് ശേഷം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ജീവനുണ്ടെന്ന് സ്്ഥിരീകരിക്കുകയായിരുന്നു.
 
ശ്വാസ കോശത്തിലെ അര്‍ബുധത്തെ തുടര്‍ന്ന് ഹനീഫ് മുഹമ്മദ് 2013 ല്‍ ലണ്ടനിലെ ചികില്‍സ തേടുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു. രോഗം മൂര്‍ഛിച്ച് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് മൂന്നാഴ്ച്ച മുമ്പാണ് ഹനീഫ് മുഹമ്മദിനെ കറാച്ചിയിലെ ആഖാ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

എന്ന് വിളിപേരുള്ള ഹനീഫ് ഒരു കാലത്ത് മികച്ച ബാറ്റ്‌സമാന്‍മാരിലൊരാളായി. 1952 മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ 55 ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം പാകിസ്ഥാനുവേണ്ടി പാഡണിഞ്ഞു. 55 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 43.98 ശരാശരിയില്‍ 3,915 റണ്‍സ് അദ്ദേഹം നേടി. അതില്‍ 15 അര്‍ധ സെഞ്ച്വറിയും 12 സെഞ്ച്വറിയും ഉള്‍പ്പെടുന്നു.
 
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :