ഇറാഖില്‍ പരക്കെ ആക്രമണം; മുപ്പത്തിമൂന്നുപേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| jibin| Last Modified ബുധന്‍, 4 ജൂണ്‍ 2014 (12:04 IST)
ഇറാഖില്‍ പരക്കെ ആക്രമണം തുടരുന്നു. രാജ്യത്ത് പലയിടങ്ങളിലായി നടന്ന സ്ഫോടനത്തില്‍ മുപ്പത്തിമൂന്നുപേര്‍ കൊല്ലപ്പെട്ടു. ഫല്ലൂജയില്‍ ഒരു മാര്‍ക്കറ്റിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ പതിനെട്ടുപേര്‍ കൊല്ലപ്പെടുകയും നാല്‍പ്പത്തിമൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പലയിടത്തും ആക്രമം തുടരുകയാണ്. വിമതരില്‍ നിന്നും നഗരം പിടിച്ചടക്കാന്‍ സൈന്യം ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് ഷെല്ലാക്രമണം നടന്നത്. ഇവിടെ വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ വര്‍ദ്ധിച്ചു വരികയാണ്.

ബാഗ്ദാദിനു സമീപ പ്രദേശങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഒരു ആയുധധാരി ഇശ്കന്ത്രിയയില്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേരും വടക്കന്‍ മേഖലയിലുണ്ടായ മോട്ടോര്‍ ആക്രമണത്തില്‍ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. തര്‍മിയ്യയില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :