ഭൂമുഖത്ത് നിന്നും എയ്‌ഡ്‌സ് തുടച്ച് നീക്കപ്പെടാന്‍ ഇനി വെറും 15 വര്‍ഷങ്ങള്‍ കൂടി മാത്രം

ജനീവ| VISHNU N L| Last Updated: ബുധന്‍, 15 ജൂലൈ 2015 (13:59 IST)
ആഗോള ഭീഷണിയായ മാരക വൈറസായ ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്( എച്‌ഐ‌വി) ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാനുള്ള മനുഷ്യന്റെ പരിശ്രമങ്ങള്‍ വിജയത്തിലേക്ക്. ഭൂമുഖത്ത് നിന്ന് എച്‌ഐവി തുടച്ചു നീക്കപ്പെടാന്‍ ഇനി വെറും 15 വര്‍ഷങ്ങള്‍ കൂടി മാത്രം മതിയെന്നാണ് യു‌എന്‍ പറയുന്നത്. 2030 ഓടെ ഭൂമുഖത്ത് നിന്നും ഏയ്ഡ്സ് തുടച്ച് നീക്കപ്പെടും എന്ന് യു‌എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനീവയില്‍ ചൊവ്വാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കി. പതിനഞ്ച് കൊല്ലം മുന്‍പ് എച്ച്ഐവി ബാധിച്ചവരുടെ എണ്ണത്തില്‍ നിന്ന് ഏതാണ്ട് 35 ശതമാനം കുറവാണ് ഇപ്പോഴുള്ള എച്ച്ഐവി ബാധിതരുടെ എണ്ണം എന്ന് പഠനം പറയുന്നു. ഇത്തരത്തില്‍ പോയാല്‍ 2030 ഒടെ ഭൂമുഖത്ത് നിന്നും എയ്ഡ്സ് അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ലോകത്ത് 36 മില്ല്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ എയ്ഡ്സ് ബാധിതരായിട്ടുള്ളത്. അതിനാല്‍ തന്നെ അടുത്ത ഒരു പതിറ്റാണ്ടില്‍ എയ്ഡ്സ് ഇല്ലാത്ത തലമുറയെ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും ബാന്‍ കീ മൂണ്‍ പറയുന്നു.

1996 ല്‍ അന്‍റി -റിട്രോവല്‍ മരുന്നുകള്‍ കണ്ടുപിടിച്ചതോടെയാണ് ഏയ്ഡ്സിന് എതിരെ സുപ്രധാനമായ മുന്നേറ്റം മനുഷ്യര്‍ക്ക് നേടാന്‍ കഴി‌ഞ്ഞതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ലോകം എങ്ങും നടത്തുന്ന പ്രചരണങ്ങളും ജനങ്ങളില്‍ നല്ല തോതില്‍ എത്തിയിട്ടുണ്ട്. ലോകത്ത് എമ്പാടും 36 മില്ല്യണ്‍ എച്ച്.ഐ.വി ബാധിതരില്‍ 15 മില്ല്യണ്‍ പേര്‍ക്ക് മാത്രമേ കൃത്യമായ പ്രതിരോധ ചികില്‍സയ്ക്ക് വിധേയമാകുന്നുവെന്നുള്ളു റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :