വിലക്കപ്പെട്ട സൗഹൃദങ്ങള്‍

ബി ഗിരീഷ്

homo sexuals
FILEFILE
അതിരുവിട്ട സൗഹൃദത്തിന്‍റെ ചരിത്രം

സ്ത്രികള്‍ തമ്മിലുള്ള അപകടകരമായ സൗഹൃദത്തിന്‍റെ (പ്രേമത്തിന്‍റെ) എഴുതപ്പെട്ട ആദ്യ ചരിത്രം ഗ്രീസില്‍നിന്നുള്ളതാണ്‌.ലെസ്ബോസ്‌ ദ്വീപില്‍ ജീവിച്ചിരുന്ന സാഫോയുടെ കവിതകളില്‍ മറ്റ്‌ സ്ത്രീകളോട്‌ തനിക്ക്‌ തോന്നിയ പ്രണയം തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌.

എന്നാല്‍ സോഫോ പുരുഷന്മാരുമായുള്ള പ്രണയത്തെ കുറിച്ച്‌ എഴുതിയിട്ടുള്ള കവിതകളും ലഭ്യമാണ്‌.ചൈനയില്‍നിന്നും അറേബ്യയില്‍ നിന്നും കണ്ടെടുത്തി‍ട്ടുള്ള പുരാതന സാഹിത്യങ്ങളിലും ഇത്തരം വിലക്കപ്പെട്ട സൗഹൃദത്തിന്‍റെ ചിത്രീകരണങ്ങളുണ്ട്‌.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ തമ്മിലുള്ള ഇത്തരം സൗഹൃദങ്ങള്‍ക്ക്‌ പു‍രുഷന്മാരുടെ പ്രണയത്തിന്‌ ഏര്‍പ്പെടുത്തിയ അത്ര തീവ്രമായ വിലക്ക്‌ നിലനിന്നിരുന്നില്ല. സ്ത്രീകളുടെ അപകടകരമായ സൗഹൃദത്തെ ബ്രിട്ടണ്‍ നിയമവിരുദ്ധമായി കണ്ടിരുന്നില്ല.

ഇതിന്‌ പ്രധാന കാരണമായി പറയുന്നത്‌ സ്ത്രീകള്‍ തമ്മിലുള്ള പ്രണയം ഈ ഒരു‍ ഘട്ടത്തിലേക്ക്‌ വളരുമെന്ന്‌ 1885വരെ ക്വീന്‍വിക്ടോറിയ വിശ്വസിച്ചിരുന്നില്ല. സ്ത്രീകള്‍ തമ്മില്‍ ലൈംഗികബന്ധമുണ്ടാകുമെന്ന്‌ അന്നത്തെ ബ്രിട്ടീഷ്‌ സമൂഹത്തിന്‌ വന്യമായ സ്വപ്നങ്ങളില്‍ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല, അന്നുവരെ.

ഭാരതീയ ജീവിത രീതിയുടെ ആദ്യ പ്രഖ്യാപിത നിയമമെഴുതിയ മനു തന്‍റെ നിയമാവലിയില്‍ പുരുഷന്മാര്‍ തമ്മി‍ലുള്ള പ്രണയത്തെ കുറ്റപ്പെടുത്തിയിരുന്നില്ല. എന്നാല്‍സ്വവര്‍ഗാനുരാഗം നിയന്ത്രിക്കേണ്ടതാണെന്ന്‌ സൂചിപ്പിച്ചിരുന്നു‍.

ലൈംഗിക ബന്ധത്തിലെ ഒരു രീതി എന്ന നിലയില്‍ സ്വാനുരാഗത്തെ പരിഗണിച്ചിരുന്നെങ്കിലും മനുവിന്‍റെ കാലത്ത്‌ ഇതിനെ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നില്ല. സ്വവര്‍ഗ്ഗ ലൈംഗിക ബന്ധങ്ങള്‍ക്ക്‌ ശിക്ഷാവിധികളും മനു നിര്‍ണയിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയിലും സ്വവര്‍ഗ്ഗലൈംഗിക ബന്ധങ്ങള്‍ കുറ്റകരമാണ്‌. പ്രകൃതിവിരുദ്ധമായ സൗഹൃദങ്ങള്‍ എന്നാണ്‌ ഇത്തരം ബന്ധങ്ങളെ ഇന്ത്യന്‍ ശിക്ഷാനിയമം 377 പരിഗണിക്കുന്നത്‌. പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം തടവ്‌ വരെ ലഭിക്കാവുന്നതാണ്‌ ഭരണഘടനപ്രകാരം ഈ സൗഹൃദം.

പ്രത്യുത്പാദന ഉദ്ദേശത്തോടെയല്ലാത്ത എല്ലാ ലൈംഗിക ബന്ധങ്ങളെയും കുറ്റകരമായികാണുന്ന മുന്നൂറ്റിഎഴുപത്തി ഏഴാം വകുപ്പ്‌ പരിഷ്കരിക്കണമെന്ന ആവശ്യവുമായി ഇന്ത്യയിലും ലെസ്ബിയന്‍ ,ഹോമോ സെക്ഷ്വല്‍ സംഘടനകള്‍ പരസ്യമായി രംഗത്ത്‌ വന്നിട്ടുണ്ട്‌.

പുരുഷനോ സ്ത്രീയോ ആയി ജനിക്കാത്ത മനുഷ്യരുടെ ലൈംഗിക സ്വാതന്ത്ര്യത്തെ നിയമം കുറ്റകരമായി കാണുന്നു എന്നാണ്‌ പുരോഗമനസംഘടനകളുടെ ന്നിലപാട്‌.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :