വിലക്കപ്പെട്ട സൗഹൃദങ്ങള്‍

ബി ഗിരീഷ്

women living as family
FILEFILE
വീട്ടുകാരുടെ വേട്ടയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ലോഡ്ജ്‌ മുറിയുടെ ഏകാന്തയില്‍ ഒരു ഫാനിന്‌ ഇരുവശവും ഒരേ തൂവല്‍പക്ഷികളായി അവര്‍ തൂങ്ങി‍യാടുമ്പോഴും ഈ പെണ്‍കുട്ടികള്‍ക്ക്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ എന്ന്‌ കേരളം മൂക്കത്ത്‌ വിരല്‍വച്ചിരുന്നില്ല.

ശ്രീനന്ദുവും ഷീലയും വീട്ടുകാരെ ധിക്കരിച്ച്‌ കന്‍റോണ്‍മെന്‍റ് പൊലീസ്‌ സ്റ്റേഷനിലെത്തി ഒന്നിച്ചു ജീവിക്കുമെന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ മുതലായിരിക്കും പെണ്‍കുട്ടികള്‍ക്ക്‌ ഇടയില്‍ ‘സൗഹൃദങ്ങള്‍ അതിരുകടക്കാറുണ്ടെന്ന്‌’ ചിന്തിച്ച്‌ കേരളം ഞെളിപിരികൊള്ളാന്‍ തുടങ്ങിയത്‌. കിടപ്പറയിരുട്ടില്‍ കാമം ശമിപ്പിക്കാന്‍ അവര്‍ എന്തു ചെയ്യുമെന്ന ചിന്തയായിരുന്നു കേരളത്തിന്‍റെ സദാചാര കാവല്‍ഭടന്മാരെ ചൊടിപ്പിച്ചത്‌.

ലെസ്ബിയസിനിസം, സ്വവര്‍ഗാനുരാഗികള്‍ എന്നീ പദങ്ങള്‍ കേരളത്തിലെ പത്രവായനക്കാര്‍ക്ക്‌ ഇന്ന്‌ പുതുമയുള്ളകാര്യമല്ല. ആരുടേയും സഹതാപം കിട്ടാറില്ലെങ്കിലും 'മനോരോഗികളായ' ഇത്തരക്കാരും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്‌ എന്ന്‌ പൊ‍തുസമൂഹം അംഗീകരിക്കുന്നു.

എന്നാല്‍ അതിരുവിടുന്ന ഇത്തരം സൗഹൃദങ്ങള്‍ക്ക്‌ മനുഷ്യരാശിയോളം പഴക്കമുണ്ടെന്ന ലെസ്ബിയന്‍ സംഘടനകള്‍ അവകാശം മുഴക്കുന്നു. ലൈംഗിക സ്വാതന്ത്ര്യത്തിനായി പൊടിപിടിച്ച പഴയ നിയങ്ങള്‍ മാറ്റിയെഴുതണമെന്ന ആവശ്യമുയരുന്നു.


WEBDUNIA|
ആണിനും ആണിനും പെണ്ണിനും പെണ്ണിനും സൂഹൃത്തുക്കള്‍ മാത്രമല്ലാതെ ഒരു ജിവിതം മുഴുവന്‍ ഒന്നിച്ചു ജീവിക്കാമെന്നും അതിന്‌ നിയമ പരിരക്ഷവേണമെന്നും സംഘടിതമായ ആവശ്യങ്ങള്‍ ഉയരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കു‍ന്ന ഇത്തരം സംഘടനകള്‍ കേരളത്തില്‍ ദശകങ്ങള്‍ക്ക്‌ മുമ്പേ വേരോടിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :