ദത്തന്‍: ഛായാശില്‍പങ്ങളുടെ കാര്‍മ്മികന്‍

T SASI MOHAN|
1935 ജൂലൈ ഏഴിനാണ് ജനിച്ചത്.ദത്തന്‍റെ പിതാവ് ചെറായി സ്വദേശിയായിരുന്ന രാമന്‍, അക്കാലത്തെ പ്രഗത്ഭനായ കലാകാരനായിരുന്നു. കൊല്‍ക്കത്ത ശാന്തിനികേതനില്‍ നിന്ന് ചിത്രകല പഠിച്ചുവന്ന അദ്ദേഹം എറണാകുളത്ത് കൊച്ചിന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ് സ്ഥാപിക്കുകയായിരുന്നു.

പിതാവില്‍ നിന്നാണ് ദത്തനും ചിത്ര-ശില്‍പകലകളുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ജന്മവാസന ഉണ്ടായിരുന്നതിനാല്‍ വളരെ വേഗത്തില്‍ത്തന്നെ ദത്തന്‍ കലാരംഗത്ത് പ്രഗത്ഭനായി.

ശില്‍പകലയോട് അദ്ദേഹം കാട്ടിയിരുന്ന അര്‍പ്പണബോധമാണ് അദ്ദേഹത്തെ വലിയ കലാകാരനാക്കി മാറ്റിയത്. നാടിനെ ദത്തന്‍ വല്ലാതെ ഇഷ്ടപ്പെട്ടു.

ഒരു ശില്‍പത്തിന്‍റെ പൂര്‍ണതയ്ക്കുവേണ്ടി എത്രവേണമെങ്കിലും കഠിനപ്രയത്നം ചെയ്യാന്‍ ദത്തന്‍ ഒരുക്കമായിരുന്നു. ശില്‍പം നിര്‍മിക്കാന്‍ ഏറ്റുകഴിഞ്ഞാല്‍ അദ്ദേഹം പൂര്‍ണമായും അതില്‍ മുഴുകും. സാമ്പത്തിക പ്രശ്നങ്ങളും മറ്റും പറഞ്ഞ് പ്രതിമ നിര്‍മിക്കാന്‍ പറഞ്ഞവര്‍ വിട്ടുവീഴ്ച ആവശ്യപ്പെടുമ്പോള്‍, അദ്ദേഹം അവരോട് മുഖംനോക്കാതെ തന്നെ പ്രതികരിച്ചിരുന്നു.

കോഴിക്കോട്ട് പുതിയറയിലുള്ള എസ് കെ പൊറ്റെക്കടിന്‍റെ പ്രതിമ ,ശ്രീനാരായണ ഗുരുവിന്‍റെയും മഹാത്മാഗാന്ധിയുടെയും മറ്റു രാഷ്ട്രീയ - സാമൂഹിക - സാഹിത്യ നായകന്മാരുടെയും പതിമകള്‍ തീര്‍ത്തിട്ടുള്ള ദത്തന് അംഗീകാരങ്ങളും പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്‍റെ മാത്രം ഇരുനൂറിലേറെ ശില്‍പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ശ്രീനാരായണ ഗുരുവിന്‍റെ നാണയത്തിനു വേണ്ടിയും രൂപരേഖ വരച്ചു സമര്‍പ്പിച്ചു.

മഹാത്മാഗാന്ധി, കേരള പാണിനി എ.ആര്‍. രാജരാജവര്‍മ, സ്വാമി വിവേകാനന്ദന്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, വി.കെ. കൃഷ്ണമേനോന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, സി. കേശവന്‍, മുന്‍ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്‍, തപോവന സ്വാമി, മേല്‍പ്പത്തൂര്‍ തുടങ്ങിയവരുടെ ശില്‍പങ്ങള്‍ക്കും അദ്ദേഹം രൂപം നല്‍കി

. ആയിരത്തിലേറെ ഛായാചിത്രങ്ങളും വരച്ചു. ആശുപത്രിയിലാകുന്നതിനു മുന്‍പ് മൂന്നു ശില്‍പങ്ങളുടെ അവസാന മിനുക്കുപണിയിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :