ബാല്യകാലസഖി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കൊല്‍ക്കത്തയിലെ നഗരത്തില്‍ മജീദ് അലഞ്ഞത് ഒരു ജോലി തേടിയായിരുന്നു. അവന് രക്ഷയാകുന്നത് ഒരു ഹിജഡയും(സീമ ബിശ്വാസ്). ഒരു മുസ്ലിം സ്വാതന്ത്ര്യസമര സേനാനി(ശശികുമാര്‍)യുടെ അടുത്ത് മജീദിനെ എത്തിച്ചു അവര്‍. അയാള്‍ക്ക് ജോലി കിട്ടി. പുസ്തകവിതരണം. മജീദിന്‍റെ ഓര്‍മ്മകള്‍ പറന്നുതുടങ്ങുന്നത് അവരുടെ ഇടയിലാണ്. അത് സുഹ്‌റ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മ കൂടിയാണ്.

സുന്നത്ത് കല്യാണവും കാതുകുത്തും ‘താമരപ്പൂങ്കാവനത്തില്‍...’ എന്ന ഗാനവുമെല്ലാം പ്രേക്ഷകരെ വല്ലാതെ വശീകരിക്കുന്ന കാഴ്ചകള്‍. ഇമ്മിണി ബല്യ ഒന്നിന്‍റെ കഥയും പുഴ ഒന്നാകുന്ന ഉദാഹരണവുമെല്ലാം കോരിത്തരിപ്പോടെയേ കണ്ടിരിക്കാനാവൂ.

രക്തം ചാലിച്ച പ്രണയമായിരുന്നു മജീദ് - സുഹ്‌റമാരുടേത്. എന്നാല്‍ വിധി അവരെ വേര്‍പിരിച്ചു. ജീവിതത്തിന്‍റെ വിവിധ പരീക്ഷണ ഘട്ടങ്ങളിലൂടെ അവരെ കൈപിടിച്ചു നടത്തി. ഒരു പ്രണയകഥയുടെ തീവ്രാവിഷ്കാരം എന്ന നിലയില്‍ ബാല്യകാലസഖി സമ്പൂര്‍ണ വിജയമാണ്. ഓരോ ഫ്രെയിമിലും സംവിധായകനൊപ്പം ആ അദൃശ്യനായ സൂഫിയുടെ കയ്യൊപ്പും നമുക്ക് അനുഭവിക്കാനാകുന്നു.

WEBDUNIA|
അടുത്ത പേജില്‍ - മമ്മൂട്ടി എന്ന മഹാനടന്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :