ഡബിള്‍സ് - ഇതെന്താണിത്? സിനിമ തന്നെയാണോ?

യാത്രി ജെസെന്‍

PRO
മമ്മൂട്ടി, നദിയ എന്നിവരുടെ അഭിനയത്തെക്കുറിച്ചാണല്ലോ ആദ്യം പറയേണ്ടത്. നദിയ കഥാപാത്രമായി മാറാനുള്ള ചില ശ്രമങ്ങളൊക്കെ കാഴ്ച വച്ചിട്ടുണ്ട്. അത്രയെങ്കിലും ആശ്വാസം. മമ്മൂട്ടിക്ക് പ്രത്യേകിച്ച് കഷ്ടപ്പാടൊന്നുമില്ല. അദ്ദേഹത്തിന് വെല്ലുവിളിയുയര്‍ത്താന്‍ മാത്രമുള്ള രംഗങ്ങളൊന്നും പടത്തിലില്ലല്ലോ.

പിന്നെ നായിക തപസി. അവര്‍ക്ക് ഒരു ഭാവമേയുള്ളൂ, ഒരു മിണ്ടാപ്പൂച്ച. മിക്കനേരവും കണ്ണീരൊഴുക്കി ഒരു ഇരിപ്പാണ്. മമ്മൂട്ടിക്ക് പേരിനൊരു നായിക. വില്ലനായി വന്ന ആനന്ദ് രാജിന്‍റെയും ഏറെക്കാലത്തിന് ശേഷമെത്തുന്ന സുരേഷിന്‍റെയുമൊക്കെ അഭിനയം കണ്ടാല്‍ ചിരിക്കണോ കരയണോ എന്നറിയാതെ ബുദ്ധിമുട്ടും. വൈ ജി മഹേന്ദ്രനും ഒന്നും ചെയ്യാനില്ല.

ഇടിവെട്ടിയവന്‍റെ തലയില്‍ പാമ്പുകടിച്ചു എന്ന് പറയുന്നതു പോലെ കിരണ്‍ അവതരിപ്പിക്കുന്ന ഒരു ഐറ്റം ഡാന്‍സുമുണ്ട് ചിത്രത്തില്‍. എന്തിനാണാവോ? ഈ സിനിമ കണ്ടിട്ട് എന്തെങ്കിലും ഒരു ലാഭമിരിക്കട്ടെ എന്ന് സംവിധായകന്‍ കരുതിയിട്ടുണ്ടാകും. പാട്ടുകള്‍ ഒന്നും നല്ലതല്ല. സുബ്രഹ്‌മണ്യപുരം ഫെയിം ജയിംസ് വസന്തനാണ് സംഗീത സംവിധായകന്‍.

പി സുകുമാറിന്‍റെ ക്യാമറാവര്‍ക്ക് മോശമല്ല. അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലന്നേ. ആകെ കണ്‍ഫ്യൂഷനാക്കിക്കളഞ്ഞില്ലേ. പക്ഷേ എഡിറ്റിംഗ് ശ്രദ്ധിച്ചു. മമ്മൂട്ടിയുടെ കണ്ണും മൂക്കുമൊക്കെ ചെറിയ സ്ക്വയര്‍ ബോക്സുകളില്‍ എടുത്തെടുത്ത് കാണിക്കുന്ന വിദ്യയൊക്കെ പ്രയോഗിച്ചിട്ടുണ്ട്. വി സാജന്‍ എന്നൊരാളാണ് എഡിറ്റര്‍. ഇതൊക്കെ എന്താണെന്‍റെ തമ്പുരാനേ? ഇതിനും മാത്രം എന്ത് പാപമാണ് മലയാള സിനിമാ പ്രേക്ഷകര്‍ ചെയ്തിട്ടുള്ളത്?

ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വിളിച്ചു. ചൈനാ ടൌണ്‍ കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണത്രേ. അതൊരു ആശ്വാസം. അല്ലെങ്കില്‍ ആറ്റംബോംബ് വീണതിനു പിന്നാലെ സുനാമി അടിച്ച അവസ്ഥയിയിപ്പോകുമായിരുന്നു പാവം സിനിമാസ്വാദകര്‍.

WEBDUNIA|
വാല്‍ക്കഷണം: ക്ലൈമാക്സില്‍ കൊക്കയിലേക്ക് തെറിച്ചുവീഴുന്ന നദിയാമൊയ്തുവിനെ മമ്മൂട്ടി ചാടിപ്പിടിച്ച് രക്ഷപ്പെടുത്തുന്ന ഒരു രംഗമുണ്ട്. തമിഴിലെ രജനീകാന്തോ ഇളയദളപതിയോ ഒന്നുമല്ലെന്ന് ആ ഒരൊറ്റ രംഗത്തില്‍ മനസിലാകും. മെഗാസ്റ്റാര്‍ വാഴ്ക!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :