ഡബിള്‍സ് - ഇതെന്താണിത്? സിനിമ തന്നെയാണോ?

യാത്രി ജെസെന്‍

PRO
‘കഥകള്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലുണ്ട്. അത് കണ്ടെത്താനുള്ള കണ്ണുകളാണ് വേണ്ടത്’ - പറഞ്ഞത് അനശ്വരനായ ലോഹിതദാസാണ്. ഡബിള്‍സിന്‍റെ കഥ നമ്മുടെ ഇടയിലുള്ളതല്ല. അത് സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണ്. ഈ കഥ പ്രേക്ഷകന് എത്ര അന്യമാണോ, അത്രയും അന്യമാകുന്നു ഈ സിനിമയും. രസിക്കാന്‍ പറ്റിയ ഒരു മുഹൂര്‍ത്തം, കൂടുതലൊന്നും വേണ്ട, ഒരു അവസരം പോലും സംവിധായകന്‍ നല്‍കുന്നില്ല. ഇത് സിനിമയല്ല, സിനിമയെന്ന കലാരൂപത്തിന് കളങ്കം ചാര്‍ത്താന്‍ രൂപപ്പെടുത്തിയ മറ്റെന്തോ ആണ്. മമ്മൂട്ടി, നദിയാമൊയ്തു തുടങ്ങിയ അനുഗ്രഹീത പ്രതിഭകളെ കഥാപാത്രങ്ങളാക്കി മാറ്റാനുള്ള ശ്രമം സംവിധായകന്‍ നടത്തിയിട്ടില്ല. മമ്മൂട്ടി മമ്മൂട്ടിയായും നദിയ നദിയയായും സുരാജ് സുരാജായും നില്‍ക്കുന്നു. ഇവിടെ കഥയെന്ത്? സിനിമയെന്ത്?

ബിജുക്കുട്ടനെയും സുരാജിനെയുമാണ് കോമഡി ഡിപ്പാര്‍ട്ടുമെന്‍റ് ഏല്‍പ്പിച്ചിരിക്കുന്നത്. ബിജുക്കുട്ടന്‍ ഏറെയൊക്കെ വിജയിച്ചു എന്നു പറയട്ടെ. എന്നാല്‍ സുരാജ് അവതരിപ്പിക്കുന്ന കേസില്ലാ വക്കീല്‍ നിരാശ മാത്രമാണ് നല്‍കുന്നത്. പഴയ നമ്പരുകള്‍ ആവര്‍ത്തിച്ച് വിരസത സൃഷ്ടിക്കുകയാണ് സുരാജ്. ചില കോമഡികളൊക്കെ കണ്ടാല്‍ സഹതാപം തോന്നും. നദിയാമൊയ്തുവിന്‍റെ ‘വിം’ പ്രയോഗമാണ് എടുത്തുപറയേണ്ടത്. വിം കണ്ടുപിടിച്ച കാലം മുതല്‍ ഇത് മലയാള സിനിമയില്‍ കടന്നു കൂടിയതാണ്.

ഇരട്ടസഹോദരങ്ങളുടെ സെന്‍റിമെന്‍റ്സ് എന്നൊക്കെ പറഞ്ഞാണല്ലോ പ്രേക്ഷകരെ തിയേറ്ററില്‍ കയറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ഈ സിനിമയിലെ സെന്‍റിമെന്‍റ്സ് രംഗങ്ങള്‍ ഓര്‍ത്താണ് ഞാനും രോഹിണിയും റസ്റ്റോറന്‍റിലെത്തി പൊട്ടിച്ചിരിച്ചത്. മനസിനെ സ്പര്‍ശിക്കുന്ന ഒരു ഡയലോഗെഴുതാന്‍ സച്ചിയും സേതുവും ഏതെങ്കിലും നല്ല എഴുത്തുകാരന് ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.

WEBDUNIA|
അടുത്ത പേജില്‍ - ഇനി അഭിനയപ്രകടനങ്ങളുടെ കാര്യം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :