അസാധാരണമാംവിധം സാധാരണം; കഥയുടെ ‘പുക’ എനിയ്ക്ക് പിടിച്ചു!- ഇടുക്കി ഗോള്‍ഡ് റിവ്യൂ

നിമ്മി ജൂലിയറ്റ് ഡൊമിനിക്

PRO
PRO
മൊത്തത്തില്‍ ഒരു നൊസ്റ്റാള്‍ജിയയുടെ പുകയാണ് ചിത്രം. വിജയരാഘവന്‍ , പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍ പിള്ള രാജു, ബാബു ആന്റണി എന്നിവരാണു പ്രധാന കഥാപാത്രങ്ങള്‍ . സന്തോഷ് എച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചെറുകഥയെ ആസ്പദമാക്കി ദിലീഷ്, ശ്യം എന്നിവരാണു ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുറ്റം പറയരുതല്ലോ, എല്ലാവരും തകര്‍ത്ത് അഭിനയിച്ചിട്ടിട്ടുണ്ട്. സജിത മഠത്തിലും ചെറിയ വേഷത്തിലാണെങ്കിലും ശ്രദ്ധേയ സാന്നിധ്യമാണ്.

പ്രതാപ് പോത്തന്റെ മൈക്കിള്‍ എന്ന എന്‍ ആര്‍ ഐ കാരനില്‍ നിന്നാണു സിനിമ തുടങ്ങുന്നത്. ചെക്കോസ്ലോവിയായില്‍ 35 വര്‍ഷം ജീവിച്ച മൈക്കിള്‍ തിരിച്ച് നാട്ടിലെത്തി തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഒപ്പം പഠിച്ചിരുന്ന നാല് സുഹൃത്തുക്കളെ കണ്ട് പിടിക്കാനായി ഒരു പത്ര പരസ്യം ചെയ്യുന്നു. അങ്ങനെ ആ നാലു സുഹൃത്തുകള്‍ പരസ്പരം കണ്ട് മുട്ടി ഇടുക്കിയിലെ ചെറുതോണിയിലേക്ക് അവരുടെ പഴയ വിദ്യാലയത്തിലേക്ക് വീണ്ടുമൊരു യാത്ര നടത്തുന്നു. ഈ യാത്രയും അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ചിത്രം മുന്നോട്ട് പോകുകയാണ്

അടുത്ത പേജില്‍: ഓള്‍ഡിന്റെ ‘ന്യൂജനറേഷന്‍’

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :