ഞാന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:56 IST)
സ്വാതന്ത്ര്യത്തിലേക്ക് പിച്ച വയ്ക്കുന്ന നാളുകള്‍ വരെയുള്ള ചരിത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് രഞ്ജിത് 'ഞാന്‍' ഒരുക്കിയിരിക്കുന്നത്. കൊയിലോത്തുതാഴെ നാരായണന്‍ നായര്‍ എന്ന കെ ടി എന്‍ കോട്ടൂര്‍ ആണ് നായക കഥാപാത്രം. വര്‍ത്തമാനകാലവും ഭൂതകാലവും സമന്വയിപ്പിച്ച് കഥ പറയുന്നതില്‍ രഞ്ജിത് പ്രകടിപ്പിച്ച വൈഭവത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
 
ദുല്‍ക്കര്‍ സല്‍മാന്‍ തന്നെയാണ് വര്‍ത്തമാനത്തിലെയും ഭൂതകാലത്തിലെയും കെ ടി എന്‍ കോട്ടൂര്‍. വര്‍ത്തമാനകാലത്തില്‍ അത് അയാളുടെ തൂലികാനാമമാണ്. ആ പേരിലാണ് കക്ഷി കോളം എഴുതുന്നത്. യഥാര്‍ത്ഥത്തില്‍ ആരാണ് ഈ കോട്ടൂര്‍, എന്താണ് അദ്ദേഹത്തിന്‍റെ ജീവിതം എന്ന അന്വേഷണമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്.
 
നോവല്‍ വായിച്ചവര്‍ക്ക് അറിയാം, 'ഞാന്‍' എന്ന സിനിമ രഞ്ജിത്തിന്‍റെ പക്ഷത്തുനിന്നുള്ള ഒരു വായനയാണ്. ആ നോവലില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന സിനിമകള്‍ ഇനിയുമെത്രയോ ഉണ്ട്. ഇതൊരു രഞ്ജിത് വേര്‍ഷന്‍. ദുല്‍ക്കര്‍ എന്ന നടനില്‍ കോട്ടൂരിനെ ഏല്‍പ്പിച്ചുകൊടുത്തതോടെ ഞാന്‍ എന്ന സിനിമ പാതി വിജയിച്ചു എന്നുപറയാം. അത്രയ്ക്ക് ഉജ്ജ്വലമാക്കിയിട്ടുണ്ട് ദുല്‍ക്കര്‍. കെ ടി എന്‍ കോട്ടൂരായി ആ നടന്‍ ജീവിക്കുകയാണ്. മുന്നറിയിപ്പില്‍ അടുത്തിടെ മമ്മൂട്ടി അനുഭവിപ്പിച്ച മാജിക് ഈ സിനിമയിലൂടെ ദുല്‍ക്കര്‍ ആവര്‍ത്തിക്കുന്നു.
 
അടുത്ത പേജില്‍ - രണ്‍ജി പണിക്കര്‍ ഞെട്ടിച്ചു!
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :