ഞാന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:56 IST)
രഞ്ജിത് സിനിമകളുടെ ഇടവേള വര്‍ദ്ധിക്കുമ്പോള്‍ അസ്വസ്ഥയാകുന്ന ഒരു മനസാണ് എന്‍റേത്. എന്‍റെ രാവുകളെയും പകലുകളെയും ആഹ്ലാദഭരിതമാക്കുന്ന ചില സിനിമകള്‍ രഞ്ജിത് സമ്മാനിച്ചവയാണ്. എനിക്കൊരിക്കലും മറക്കാനാവാത്ത മായാമയൂരം, ഇപ്പോഴും നടുക്കമുണ്ടാക്കുന്ന കൈയൊപ്പ്, വേദനയും സന്തോഷവും നല്‍കുന്ന 'തിരക്കഥ'. പിന്നെ എന്നും എപ്പോഴും ആവേശമായി ദേവാസുരവും രാവണപ്രഭുവും ആറാം തമ്പുരാനും.
 
രഞ്ജിത്തിന്‍റെ ഭാഷയില്‍ രൂപം കൊള്ളുന്ന സിനിമകളുടെ വശ്യതയില്‍ മയങ്ങിക്കിടക്കുന്ന ഒരു സ്ത്രീ എന്നിലുണ്ട് എന്ന തിരിച്ചറിവോടെയും അത് നല്‍കുന്ന ഭയത്തോടെയുമാണ് ഓരോ രഞ്ജിത് ചിത്രങ്ങളെയും ഞാന്‍ സമീപിക്കാറ്. സിനിമ മോശമാണെങ്കില്‍ അത് വിളിച്ചുപറയാന്‍ എന്നിലെ എഴുത്തുകാരിയുടെ ശബ്ദത്തിന് കരുത്ത് ലഭിക്കുമോ എന്ന ഭയം. 
 
രഞ്ജിത്തിന്‍റെ കഴിഞ്ഞ ചിത്രമായ 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' മോശം ചിത്രമാണെന്ന് നാടെങ്ങും പ്രചരിച്ചപ്പോഴും എനിക്ക് അത് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. ആ സിനിമയ്ക്ക് വല്ലാത്തൊരു നിഷ്കളങ്കത ഫീല്‍ ചെയ്തിരുന്നു. എന്നാല്‍ എനിക്ക് ഇഷ്ടപ്പെടാതെ പോയ സിനിമ സ്പിരിറ്റ് ആണ്. അത് കൃത്രിമത്വം ഏറെയുള്ള ഒരുത്പന്നമായാണ് അനുഭവപ്പെട്ടത്.
 
പുതിയ സിനിമ 'ഞാന്‍'. ചിത്രം കണ്ടുകഴിഞ്ഞ് തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ എന്‍റെ മനസ് നിറഞ്ഞിരുന്നു. ഇത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. ഇത്രയും സിനിമാറ്റിക്കായ ഒരു തീം ആ നോവലില്‍ നിന്ന് കണ്ടെടുത്ത രഞ്ജിത്തിന്‍റെ കണ്ണുകള്‍ക്ക് ആദ്യ സല്യൂട്ട്.
 
അടുത്ത പേജില്‍ - ആരാണ് ഈ കോട്ടൂര്‍ ‍!
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :