കലാമണ്ഡലം ഗോപിക്ക് 71

പീസിയന്‍

WEBDUNIA|
ഒരുകാലത്ത് കലാമണ്ഡലം ഗോപിയും കോട്ടയ്ക്കല്‍ ശിവരാമനും യഥാക്രമം പച്ച - സ്ത്രീ വേഷങ്ങളാടി കേരളത്തിലെ കഥകളി അരങ്ങുകളെ ത്രസിപ്പിച്ചിരുന്നു. കഥകളിയിലെ പ്രേം നസീറും ഷീലയുമാണ് ഇവരെന്ന് അന്ന് തമാശയായി പറഞ്ഞിരുന്നത് അവരുടെ ജനപ്രീതിയുടെ മകുടോദാഹരണമാണ്.

വാസ്തവത്തില്‍ ഓട്ടന്‍ തുള്ളല്‍ പഠിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് ഗോപി കടന്നുവന്നത്.

വടക്കത്ത് വീട്ടില്‍ ഗോപാലന്‍ നായരും മണലത്ത് ഉണ്യാതിയമ്മയും ആയിരുന്നു മാതാപിതാക്കള്‍. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് അവര്‍ മകനെ തേക്കിന്‍ കാട്ടില്‍ രാവുണ്ണിനായരുടെ കീഴില്‍ കഥകളി പഠിക്കാനയച്ചത്.

കലാമണ്ഡലത്തില്‍ പത്മനാഭന്‍ നായരുടെ കീഴിലായിരുന്നു പഠനം. ആശാന്‍ ചൊല്ലിയാട്ടം ആയിരുന്നു ആദ്യം അഭ്യസിപ്പിച്ചിരുന്നത്. നളചരിതം, കര്‍ണ്ണ ശപഥം, രുഗ്മാംഗദ ചരിതം എന്നീ കഥകളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

അറുപതുകളില്‍ മാലി മാധവന്‍ നായരുടെ കര്‍ണ്ണ ശപഥം കഥകളി ജനപ്രിയമാക്കിയത് ഇവര്‍ ഇരുവരുമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. സന്താന ഗോപാലത്തിലെ അര്‍ജ്ജുനന്‍, കല്യാണ സൗഗന്ധികത്തിലെ ഭീമന്‍, ദുര്യോധന വധത്തിലെ രൗദ്രഭീമന്‍ എന്നിവ കലാമണ്ഡലം ഗോപിയുടെ മികച്ച വേഷങ്ങളാണ്.

സാത്വിക അഭിനയം അവതരിപ്പിക്കുന്നതില്‍ ഗോപിക്കുള്ള മികവാണ് മറ്റ് നടന്മാരില്‍ നിന്ന് അദ്ദേഹത്തെ വിഭിന്നനാക്കിയത്. സന്താന ഗോപാലത്തിലെ അര്‍ജ്ജുനനായി അദ്ദേഹം ഗുരു പത്മനാഭന്‍ നായരുമൊത്താണ് (ബ്രാഹ്മണന്‍) ഏറെയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :