‘രൌദ്ര’മാകുന്നു കേരളരാഷ്‌ട്രീയം, ജനം കോപിക്കാതിരിക്കട്ടെ

ജോയ്സ് ജോയ്

PRO
ഈ ആരോപണങ്ങള്‍ക്ക് എതിരെ വി എസിന്റെ മകന്‍ ജയ്‌ഹിന്ദിനും എം എം ഹസ്സനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. പക്ഷേ, ഇതിനിടയില്‍ ഇടതുമുന്നണിയില്‍ നിന്നുതന്നെ ഉയര്‍ന്ന ഒരു ചോദ്യം യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2003ല്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്നത് യു ഡി എഫാണ്. ഇങ്ങനെയൊരു അഴിമതി നടന്നിരുന്നെങ്കില്‍ അന്ന് അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു. യു ഡി എഫ് നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്നത് കൊണ്ട് അതിനെ പ്രതിരോധിക്കുന്നതിനു വേണ്ടിയായിരുന്നു ഈ ആരോപണം എന്നാണ് ഭരണപക്ഷം ഉന്നയിച്ചത്. പക്ഷേ, താല്‍ക്കാലികമായി തീര്‍ത്ത ഈ പ്രതിരോധത്തെയും കീറിമുറിച്ച് വി എസിന്റെ മകനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ കത്തിപ്പടരുകയാണ്.

ആയുധം സിനിമയുടെ സംവിധായന്‍ എം എ നിഷാദ് രംഗത്തു വന്നതാണ് സംഭവത്തിന്റെ ഏറ്റവും പുതിയ ‘ഡെവലപ്മെന്റ്’. മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി അരുണ്‍ കുമാ‍റിന്റെ അറിവോടെയാണ് എടുത്തതെന്നും അരുണ്‍ കുമാര്‍ സിനിമയില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞ നിഷാദ് പക്ഷേ ഒരു ഒളിയമ്പ് എയ്തു. സിനിമയുടെ നിര്‍മ്മാതാവ് ഷെഫീഖിനെ പരിചയപ്പെടുത്തി തന്നത് അരുണ്‍കുമാറാണ്. പക്ഷേ, പിന്നീട് ഒരിക്കലും ഷെഫീഖിനെ താന്‍ കണ്ടിട്ടില്ലെന്നും നിഷാദ് പറഞ്ഞതോടെ വെട്ടിലായിരിക്കുന്നത് അരുണ്‍ കുമാറാണ്.

2006 നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആഭ്യന്തരവകുപ്പ് വിട്ടുകൊടുത്ത മുഖ്യമന്ത്രി പക്ഷേ ഐ ടി വകുപ്പ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഐ ടി വകുപ്പ് അച്യുതാനന്ദന്റെ കൈയിലാണെങ്കിലും അതിന്റെ പിന്നാമ്പുറങ്ങളില്‍ മേയുന്നത് അരുണ്‍ കുമാറാണ് എന്നാണ് ശത്രുപാളയത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. അരുണ്‍കുമാറിന്റെ മക്കാവ് ദ്വീപ് യാത്രയും ഇതിനോട് ബന്ധപ്പെടുത്തി വായിക്കേണ്ടതാണ് എന്നാണ് സൂചനകള്‍. അനുമതിയില്ലാതെ അരുണ്‍ കുമാര്‍ വിദേശയാത്രകള്‍ നടത്തിയത് സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഇടപെടാനായിരുന്നെന്നും ആരോപണമുണ്ട്. ചൂതാട്ടവും വെള്ളമടിയും മസാജ് പാര്‍ലറുകളും നടക്കുന്ന മക്കാവ് ദ്വീപില്‍ വെച്ചായിരുന്നോ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഇടപെടാന്‍ അരുണ്‍കുമാര്‍ ശ്രമിച്ചത്. ടീകോം സി ഇ ഒ ഫരീദ് അബ്‌ദു റഹ്മാന്‍ കള്ളുകുടിച്ച് ഉറങ്ങുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വേണമെങ്കില്‍ ഈ രീതിയിലൊക്കെ കൂട്ടി വായിക്കാവുന്നതാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐ എച്ച് ആര്‍ ഡി ജോയിന്റ് ഡയറക്ടര്‍ എന്ന നിലയില്‍ അരുണ്‍കുമാര്‍ എത്ര തവണ വിദേശയാത്ര നടത്തിയെന്ന് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം. വ്യാജരേഖയുണ്ടാക്കിയാണ് അരുണ്‍ കുമാര്‍ ഐ എച്ച് ആര്‍ ഡിയില്‍ നിയമനം നേടിയതെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കൂടാതെ, അരുണ്‍ കുമാര്‍ കയര്‍ഫെഡ് എം ഡിയായിരിക്കെ 14 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു.

WEBDUNIA|
അടുത്ത പേജില്‍ വായിക്കുക, ‘മകന്‍ ഗോള്‍ഫ് ക്ലബ് അംഗം, മരുമകള്‍ ലോട്ടറി ബോര്‍ഡ് അംഗം’



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :