'പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടിച്ചാല്‍ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യും'; ആള്‍ദൈവത്തിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

‘തങ്ങളെ ബലാത്സംഗം ചെയ്യാനും, കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു സഹായി’; ആള്‍ദൈവത്തിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

AISWARYA| Last Updated: വെള്ളി, 22 ഡിസം‌ബര്‍ 2017 (08:42 IST)
വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ യുവതിയുടെ പുതിയ വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു സ്വാമിക്കെതിരെ നാല് അന്തേവാസികള്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ മടിച്ചാല്‍ മൂന്ന് ബാബമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇന്ത്യയില്‍ ഉടനീളം ആശ്രമമുള്ള അയാള്‍ തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.

തങ്ങളെ ബലാത്സംഗം ചെയ്യാനും കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു സഹായി. ഡല്‍ഹി, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആശ്രമമുള്ള ആള്‍ദൈവമാണ് സ്വാമി സച്ചിദാനന്ദ്. പരാതി ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ആള്‍ദൈവവും സഹായികളായ സ്വാമിമാരും ഒളിവിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :