അമ്മയെ കൊലപ്പെടുത്തിയത് പത്ത് തവണ വെടിയുതിര്‍ത്ത്, മകനെയും കൊന്നു; സംഭവം യുപിയില്‍

യുപിയിൽ അറുപതുകാരിയെയും മകനെയും കൊലപ്പെടുത്തി; വെടിയുതിർത്തത് പത്തുതവണ

മീററ്റ്| സജിത്ത്| Last Modified വ്യാഴം, 25 ജനുവരി 2018 (09:03 IST)
അമ്മയെയും മകനെയും അക്രമി സംഘം ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തി. അറുപതു വയസ്സുകാരിയായ നിചേതര്‍ കൗര്‍, 26 കാരനായ ബല്‍വിന്ദര്‍ സിങ് എന്നിവരെയാണ് അക്രമിസംഘം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽനിന്ന് പത്തുതവണയാണ് നിചേതർ കൗറിനെതിരെ അക്രമികള്‍ വെടിയുതിർത്തത്. വീടിനു പുറത്തുള്ള കട്ടിലിൽ നിതേചർ കൗർ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. നിചേതര്‍ കൗറിന്റെ ഭര്‍ത്താവ് നരേന്ദര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ സാക്ഷി പറയാനിരിക്കെയാണ് അമ്മയെയും മകനെയും കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നിതേചര്‍ കൗര്‍ കട്ടിലില്‍ ഇരിക്കുന്ന സമയത്ത് അവിടേക്കെത്തിയ ആള്‍ പ്രാദേശിക പിസ്റ്റള്‍ ഉപയോഗിച്ചാണ് നിതേചറിന്റെ നെഞ്ചില്‍ വെടിവച്ചത്. രണ്ട് അടി മാത്രം അകലെനിന്നായിരുന്നു ആക്രമണം. രക്ഷപ്പെടുന്നതിനു വേണ്ടി കട്ടിലിലേക്കു കിടക്കാൻ തുടങ്ങിയ നിതേചറിനെതിരെ കൂടുതൽ പേർ ചേര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. ആറു തവണ തുടർച്ചയായി വെടിവച്ചതിനുശേഷം വീണ്ടും തലയിലേക്കും അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :