മദ്യപിക്കാന്‍ പണം നല്‍കിയില്ല; രോഷാകുലനായ ഭര്‍ത്താവ് ഭാര്യയുടെ തലയടിച്ചുപൊട്ടിച്ചു

കൊല്ലം| സജിത്ത്| Last Modified വെള്ളി, 17 നവം‌ബര്‍ 2017 (11:37 IST)
മദ്യപിക്കുന്നതിനുള്ള പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ തലയടിച്ചു പൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. ശാസ്താംകോട്ട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തെക്കേതില്‍ ഉണ്ണിക്കൃഷ്ണന്‍ ആചാരി(56)യാണ് ഭാര്യയായ ശ്യാമള(49)യെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ശ്യാമളയുടെ പരുക്ക് ഗുരുതരമായതിനാല്‍ അവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉണ്ണിക്കൃഷ്ണന്‍ ആചാരി മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ശാസ്താംകോട്ട പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസവും മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ശ്യാമള ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് ഉണ്ണിക്കൃഷ്ണന്‍ കമ്പിവടികൊണ്ട് മര്‍ദ്ദിച്ചത്. നിലവിളികേട്ട് എത്തിയവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഉണ്ണിക്കൃഷ്ണന്‍ ആചാരിയെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :