നാലാമതും ഗര്‍ഭിണിയായത് ഇഷ്‌ടമായില്ല; യുവാവ് ഭാര്യയെ കൊലപ്പെടുത്തി ഓടയില്‍ തള്ളി

നാലാമതും ഗര്‍ഭിണിയായത് ഇഷ്‌ടമായില്ല; യുവാവ് ഭാര്യയെ കൊലപ്പെടുത്തി ഓടയില്‍ തള്ളി

  murder case , murder , police , pregnant wife killed , sanjana , Rajive , സഞ്ജന , കുത്തിക്കൊന്നു , പൊലീസ് , യുവതി , ഗര്‍ഭിണി
ഗാസിയാബാദ്| jibin| Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (11:55 IST)
നാലാമതും ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഓടയില്‍ തള്ളി.
ഗാസിയാബാദിലെ ദണ്ഡെഹരെയിലാണ് സംഭവം. കൊല്ലപ്പെട്ട സഞ്ജനയുടെ (30) ഭര്‍ത്താവ് രാജീവ് പോദ്ദറിനെ (35) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

മൂന്നു പെണ്‍കുട്ടികള്‍ ഉള്ള നാലാമതും ഗര്‍ഭിണിയായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ 19ന് രാത്രി രാജീവ് ഭാര്യയുമായി വഴക്കിട്ടു.

കുഞ്ഞിനെ പ്രസവിക്കാനാണ് തീരുമാനമെന്ന് യുവതി വ്യക്തമാക്കിയതോടെ കത്തി ഉപയോഗിച്ച് സഞ്ജനയെ രാജീവ് കുത്തി. നാലു തവണ കുത്തേറ്റ യുവതി വീട്ടില്‍ വെച്ചു തന്നെ മരിച്ചതോടെ വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ചാക്കില്‍കെട്ടി വീടിന് അടുത്തുള്ള അഴുക്ക് ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം മറവ് ചെയ്‌തതിനു പിന്നാലെ ഭാര്യയെ കാണാനില്ലെന്ന പരാതിയും പൊലീസില്‍ നല്‍കി. രാജീവിനെ സംശയമുണ്ടെന്ന് വ്യക്തമാക്കി സഞ്ജനയുടെ ബന്ധുക്കളും പരാതി നല്‍കിയതോടെ അന്വേഷണം യുവാവിലേക്ക് നീങ്ങി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

സഞ്ജന - രാജീവ് ദമ്പതികള്‍ക്ക് ആറും നാലും മൂന്നം വയസുള്ള പെണ്‍കുട്ടികളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :