ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി, പിന്നീട് നാല് യുവതികളെവെച്ച് അനാശാസ്യം; ഫരീദ ചില്ലറക്കാരിയല്ല

അറസ്റ്റിലായ യുവതിയെക്കുറിച്ചുള്ള അവിശ്വസനീയമായ വെളിപ്പെടുത്തലുകൾ

Murder , Crime ,  Boisar , Police , Arrest , കൊലപാതകം , മരണം , അനാശാസ്യം , പൊലീസ്
മുംബൈ| സജിത്ത്| Last Modified ശനി, 9 ഡിസം‌ബര്‍ 2017 (16:02 IST)
പതിമൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഭാര്യ അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റില്‍. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് യുവതികളെ വെച്ചായിരുന്നു ഇവര്‍ അനാശാസ്യം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

അനാശാസ്യത്തിന് വേണ്ടി ബന്ധിയാക്കിയ നാല് സ്ത്രീകളെയായിരുന്നു പൊലീസിന് ആ വീട്ടില്‍ കാണാന്‍ കഴിഞ്ഞത്. നാലുപേരേയും പൊലീസ് മോചിപ്പിച്ചു. ഫരീദാ ഭാരതി എന്ന യുവതിയാണ് ഇത്തരത്തിൽ സ്ത്രീകളെ ബന്ദികളാക്കി അനാശാസ്യം നടത്തിയിരുന്നത്. യുവതിയേയും ഇടപാടുകാരനായ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഭര്‍ത്താവായ സഹദേവിനെ കൊലപ്പെടുത്തിയത് ഫരീദയാണെന്ന രഹസ്യ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഫരീദ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് സെപ്റ്റിക് ടാങ്ക് പരിശോധിച്ച പൊലീസിന് സഹദേവിന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :