റിപ്പബ്ലിക്ക് ദിനത്തില്‍ കോഹ്‌ലിയുടെ വക ‘കംഗാരു ഫ്രൈ’; ഇന്ത്യക്ക് 37 റണ്‍സിന്റെ ജയം, തകര്‍പ്പന്‍ തിരിച്ചടി

വിരാട് കോഹ്‌ലി , സുരേഷ് റെയ്‌ന , ഓസ്‌ട്രേലിയ ഇന്ത്യ ട്വന്റി-20, മഹേന്ദ്ര സിംഗ് ധോണി
അഡ്‌ലെയ്‌ഡ്| jibin| Last Modified ചൊവ്വ, 26 ജനുവരി 2016 (17:46 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് 37 റണ്‍സിന്റെ ജയം. വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 189 വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഓസീസിന് 19.3 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. കോഹ്‌ലിയാണ് കളിയിലെ താരം.

കോഹ്‌ലിയും (90*) സുരേഷ് റെയ്‌നയും (41), രോഹിത് ശര്‍മ്മ (31) എന്നിവരുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തി ലക്ഷ്യം പിന്തുടാനിറങ്ങിയ ഓസ്‌ട്രേലിയ പാതി വഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു. ആദ്യവിക്കറ്റില്‍ ഡേവിഡ് വാര്‍ണറും (17) ആരോണ്‍ ഫിഞ്ചും (44) ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയെങ്കിലും വാര്‍ണര്‍ പുറത്തായശേഷം എല്ലാം കീഴ്‌മേല്‍ മറിയുകയായിരുന്നു. ഫിഞ്ചിന് കൂട്ടായി സ്‌റ്റീവന്‍ സ്‌മിത്ത് ക്രീസിലെത്തിയതോടെ ഓസീസ് സ്‌കോര്‍ ഉയര്‍ന്നെങ്കിലും സ്‌മിത്ത് (21) പുറത്തായതോടെ കംഗാരുക്കള്‍ കൂട്ടത്തോടെ കൂടാരത്തിലേക്ക് മടങ്ങുകയായിരുന്നു. വാട്ട്‌സണ്‍ (12), മാത്യു വേഡ് (5), ഹെഡ് (2), ലിയന്‍ (17), ഫോക്‍നര്‍ (10), കെയ്‌ന്‍ (9), ബോയ്‌സ് (3), ഷോണ്‍ ടെയിറ്റ് (1) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ഇന്ത്യക്കായി ബുംമ്ര മൂന്നും അശ്വിൻ, ജഡേജ, അരങ്ങേറ്റക്കാരനായ ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും നെഹ്റ ഒരു വിക്കറ്റും വീഴ്ത്തി. സ്കോർ: ഇന്ത്യ – നിശ്ചിത 20 ഓവറിൽ മൂന്നിന് 188 (കോഹ്‌ലി–പുറത്താകാതെ 90, റെയ്ന–41, രോഹിത് ശർമ–31). ഓസ്ട്രേലിയ – 19.4 ഓവറിൽ 156ന് പുറത്ത് (ഫിഞ്ച്–44, ഡേവി‍ഡ് വാർണർ–17, സ്റ്റീവൻ സ്മിത്ത്–21).

നേരത്തെ ഓസീസ് ബോളര്‍മാരെ കോഹ്‌ലി ഓസീസ് ബോളര്‍മാരെ തരിപ്പണമാക്കുകയായിരുന്നു. റെയ്‌നയും കോഹ്‌ലിയും ചേര്‍ന്ന് 134 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. അമ്പത്തിയഞ്ച് പന്തില്‍ നിന്ന് 6 സിക്‍സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി ശിഖര്‍ ധാവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച രോഹിത്തായിരുന്നു (31) കൂടുതല്‍ അപകടകാരിയായത്. ഓസീസ് ബോളര്‍മാരെ തലങ്ങും വെലങ്ങും അടിച്ചു പരത്തിയ അദ്ദേഹം അഞ്ചാം ഓവറില്‍ ഷെയ്‌ന്‍ വാട്ട്‌സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 40 റണ്‍സാണ് ധാവാനും രോഹിത്തും ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അഞ്ചാം പന്തില്‍ ധവാനും (5) കീപ്പര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്ന് കരുതിയെങ്കിലും ക്രീസില്‍ ഒത്തുച്ചേര്‍ന്ന സുരേഷ് റെയ്‌ന കോഹ്‌ലി സഖ്യം ഇന്ത്യയെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു.

റെയ്‌നയെ കാഴ്‌ചക്കാരനാക്കി കോഹ്‌ലി അടിച്ചു തകര്‍ക്കുകയായിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഫോക്‍നര്‍ക്ക് വിക്കറ്റ് നല്‍കി റെയ്‌ന പുറത്തായെങ്കിലും ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി (11*) മികച്ച പ്രകടനം നടത്തുകയായിരുന്നു. ട്വന്റി-20യില്‍ ഓസ്‌ട്രേലിയക്കെതിരെ തന്റെ ഉയര്‍ന്ന സ്‌കോറാണ് കോഹ്‌ലി കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :