പനച്ചൂരാനെ തിരിച്ചറിയുമ്പോള്‍...

ബി ഗിരീഷ്

PRO
പിന്നെ പഴയത്‌ മനോഹരം എന്ന്‌ വിശ്വസിക്കുന്നത്‌ ഒരു മാനസികാവസ്ഥയാണ്‌. പഴയകാലവും പഴയശീലവും നമ്മളെ ചില രുചികള്‍ പഠിപ്പിച്ചിട്ടുണ്ട്‌ ആ രുചി മാറുന്നത്‌ ഇഷ്ടപ്പെടാത്തവരുണ്ടാകും. വീട്ടില്‍ തോരന്‍ വയ്‌ക്കുമ്പോള്‍ ജീരകം ചേര്‍ക്കുന്നതാണ്‌ സമ്പ്രദായം.

ജീരകത്തിന്‌ പകരം കായം പരീക്ഷിച്ചാല്‍ ഇഷ്ടമായില്ല എന്ന്‌ പറയുന്നത് പോലെ. ഗാനവരികളെ മുഴുപ്പിച്ചു നിര്‍ത്തുന്ന പക്കവാദ്യ ചിട്ടയായിരുന്നു പഴയകാല ഗാനങ്ങളുടെ ഒരു പ്രത്യേകത. ഇപ്പോള്‍ പക്കവാദ്യത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടക്കുന്നു.

മലയാള ഭാഷയില്‍ വെള്ളം ചേര്‍ക്കില്ല എന്നൊരു നിര്‍ബന്ധം പനച്ചൂരാന് ഉണ്ട്. “വ്യത്യസ്‌തനായ ബാര്‍ബറില്‍ ”ചില ഇംഗ്ലീഷ്‌ വാക്കുകള്‍ ഉണ്ടെങ്കില്‍ സരസമായ മലയാള പദങ്ങളും അത്‌ പരിഹരിക്കാന്‍ ചേര്‍ത്തിട്ടുണ്ട്‌.

ഉപയോഗിച്ച്‌ പഴകിയവ ഉപയോഗിക്കാതിരിക്കുക, തേഞ്ഞുപോയതും വക്കുപൊട്ടിയതുമായ ശൈലികള്‍ ഉപേക്ഷിക്കുക ഇതെല്ലാം പ്രധാനമാണ്‌. പാട്ടിന്‌ കാശുവാങ്ങിക്കുക വളരെ പ്രധാനം. ഞാന്‍ ജോലിയില്‍ ഉഴപ്പാറില്ല, അതിനാല്‍ പണത്തിന്‍റെ കാര്യത്തിലും കണിശക്കാരനാണ്‌. കൃത്യമായി ശമ്പളം പറ്റുന്ന കവിയാണ്‌ ഞാന്‍.

ഒരു ഗാനത്തിന്‌ ഇരുപതിനായിരം രൂപ വരെ ഞാന്‍ വാങ്ങാറുണ്ട്‌. സിനിമയില്‍ കൂടുതല്‍ പാട്ടുകള്‍ ഉണ്ടെങ്കില്‍ കിഴിവ്‌ അനുവദിക്കപ്പെടും. നല്ല സിനിമകളുണ്ടാക്കണമെന്ന്‌ ആഗ്രഹമുള്ള ചെറിയ സിനിമാകൂട്ടായ്‌മയുമായി സഹകരിക്കുമ്പോള്‍ പണം ഒരു മാനദണ്ഡം ആകാറില്ല.

കമലിന്‍റെ ചിത്രം, സുരേഷ്‌ കൃഷ്‌ണയുടെ ചിത്രം, ആശിക്‌ എന്ന പുതുമുഖത്തിന്‍റെ മമ്മൂട്ടി ചിത്രം, ഡോ. ബിജുവിന്‍റെ ചിത്രം എന്നിവയില്‍ പാട്ടെഴുതാന്‍ അനിലിന് ക്ഷണമുണ്ട്..

സിനിമയില്‍ വന്നതോടെ കവിത അനില്‍ ഉപേഷിച്ചിട്ടില്ല കവിത മനസില്‍ എപ്പോഴും ഉണ്ട്‌. ഖണ്ഡകാവ്യം എന്ന പ്രസ്ഥാനം മലയാളത്തില്‍ ഇപ്പോള്‍ നിലച്ച അവസ്ഥയാണ്‌. ആശാന്‍റെ ‘ദുരവസ്ഥ’യുടെ മാതൃകയില്‍ ആധുനികകാല ദുരിതാവസ്ഥകളെ കുറിച്ച്‌ അതേ പേരില്‍ ഒരു ഖണ്ഡകാവ്യം എഴുതണമെന്നുണ്ട്‌.

അധുനികകാല ദുരിതങ്ങളുടെ പുതിയ പദാവലി നിരത്താന്‍ സമയമായെന്ന്‌ തോന്നുന്നു. ഈശ്വരാനുഗ്രഹമുണ്ടെങ്കില്‍ നടക്കും എന്നദ്ദേഹം വിശ്വസിക്കുന്നു.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :