പനച്ചൂരാനെ തിരിച്ചറിയുമ്പോള്‍...

ബി ഗിരീഷ്

PRO
മലയാളത്തിലെ മികച്ച കവികളെല്ലാം തന്നെ സിനിമക്ക്‌ വേണ്ടിയും എഴുതിയിട്ടുണ്ട്‌. എഴുതുന്നത്‌ കവിതയായാലും സിനിമാപാട്ടായാലും എഴുതുന്നയാള്‍ ഒന്നു തന്നെയാകുമ്പോള്‍ എന്താണ്‌ വ്യത്യാസം.

പാട്ടെഴുത്തിനെ കുറിച്ചുള്ള പൂര്‍ണ്ണമായ അജ്ഞതയില്‍ നിന്നാണ്‌ വരികളാണൊ ഈണമാണോ അദ്യം ഉണ്ടാകേണ്ടത് എന്ന ചോദ്യം ഉടലെടുക്കുന്നത്‌. പാ‌ട്ടിന്‌ ട്യൂണ്‍ അത്യാവശ്യമാണ്‌. സിനിമാഗാനം എഴുതുന്നയാള്‍ക്ക്‌‌ താളബോധം ഉണ്ടോ എന്നതാണ്‌ പ്രധാന പ്രശ്‌നം.

താളനിബദ്ധമായി എഴുതാന്‍ കഴിയുന്ന ഒരാളുടെ വരികള്‍ക്ക്‌ ട്യൂണ്‍ ഇടാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ പാട്ടിന്‍റെ താളം മനസിലാകാത്തവര്‍ക്കായി ട്യൂണ്‍ ഇട്ടുകൊടുക്കുന്നതാണ്‌ ഉത്തമം. കവിത എഴുതുമ്പോള്‍ വൃത്തം എന്ന അളവുകോല്‍ കവികള്‍ ഉപയോഗിക്കുന്നത്‌ എന്തിനാണ്‌.

കവിത ആലപിക്കുന്നതിന്‌ വേണ്ടിയാണെന്ന ധാരണയില്‍ നിന്നാണ്‌ വൃത്തത്തിന്‌ പ്രാധാന്യം വരുന്നത്‌. വൃത്തനിബന്ധമായി കവിത എഴുതാമെങ്കില്‍ ട്യൂണിന്‌ അനുസരിച്ച്‌ പാട്ടെഴുതുന്നതില്‍ എന്താണ്‌ തെറ്റ്‌?

രണ്ടു രീതിയിലും ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്‌. “തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്....” എന്ന ഗാനം എഴുതിയതിന്‌ ശേഷം ട്യൂണ്‍ ഇട്ടതാണ്‌.“ താരക മലരുകള്‍...” ട്യൂണ്‍ ലഭിച്ചതിന്‌ ശേഷം എഴുതിയതാണ്‌. പാട്ടിന്‍റെ താളം മനസിലാക്കിയ ശേഷം എഴുതിയ ഗാനമാണ്‌

“വ്യത്യസ്‌തനായൊരു ബാര്‍ബറാം ബാലന്‍...” പാട്ടെഴുതുമ്പോള്‍ അതിന്‍റെ താളം ഏത്‌ കാലത്തിലാണ്‌ എന്നറിയുകയാണ്‌ പ്രധാനം. അനില്‍ പനച്ചൂരാന്‍ പറഞ്ഞു നിര്‍ത്തി.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :