ചിരിപ്പിച്ച്‌ വിടവാങ്ങിയ സൈനുദീന്‍

PROPRO
മലയാളിയെ ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ വിടവാങ്ങിയ സൈനുദീന്‍ എന്ന കലാകാരന്‍ ഓര്‍മ്മയായിട്ട്‌ ഒമ്പത്‌ വര്‍ഷം തികയുന്നു. മിമിക്രി വേദികളിലും സിനിമയിലും തമാശുടെ സ്വന്തം തട്ടകം തീര്‍ത്ത പ്രതിഭയായിരുന്നു സൈനുദീന്‍.

സിനിമയിലെ പോലെ ജീവിതത്തിലും എല്ലാവരേയും എപ്പോഴും സന്തോഷിപ്പിച്ച്‌ മാത്രം കടന്നു പോയ വ്യക്തിയായിരുന്നു സൈനുദ്ദീനെന്ന്‌ മിമിക്ര രംഗത്ത്‌ നിന്നും സിനിമയിലെത്തിയ കൂട്ടുകാര്‍ ഓര്‍ക്കുന്നു.

സംവിധായകന്മാരായ സിദ്ധിക്‌, ലാല്‍, നടന്മാരായ ജയറാം, എബി, നാരായണന്‍ കുട്ടി തുടങ്ങിയവര്‍ക്ക്‌ ഒപ്പമാണ്‌ സൈനുദ്ദീന്‍ സിനിമയില്‍ എത്തുന്നത്‌.

കൊച്ചി സ്വദേശിയായ സൈനുദീന് നമ്മെ വിട്ടുപിരിഞ്ഞത്‌ 1999 നവംബര്‍ നാലിനായിരുന്നു. ‘സയാമീസ്‌ ഇരട്ടകള്‍’ എന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവും സൈനുദ്ദീനും വയര്‍ ഒട്ടിച്ചേര്‍ന്ന ഇരട്ടകളായി അഭിനയിച്ചത്‌ മലയാളത്തിലെ അപൂര്‍വമായ സിനിമയായിരുന്നു.

‘ഹിറ്റ്‌ലറി’ലെ മന്ദബുദ്ധിയായ ജോലിക്കാരന്‍, കാബൂളിവാല, എഴുന്നള്ളത്ത്‌, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത..... തുടങ്ങി ഒട്ടേറെ വേഷങ്ങളില്‍ സൈനുദീന്‍ തിളങ്ങിയിരുന്നു.

‘ആലഞ്ചേരി തമ്പ്രാക്കള്‍’ എന്ന സിനിമയില്‍ തമ്പ്രാക്കളുടെ ജാരസന്തതിയായി എത്തുന്ന സൈനുദീന്‍ മികച്ച പ്രകടനമാണ്‌ കാഴ്ച വച്ചത്‌. മിമിക്രിക്കാരുടെ കഥ പറയുന്ന മിമിക്‌സ്‌ പരേഡ്‌, കാസര്‍കോഡ്‌ കാദര്‍ഭായ്‌ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം എന്നും ഓര്‍ക്കും.

പി.എ.ബക്കറുടെ ‘ചാപ്പ’യിലൂടെയായിരുന്നു ചലച്ചിത്ര രംഗത്ത്‌ എത്തിയത്‌. പിന്നീട്‌ ചെറുതും വലുതുമായ വേഷങ്ങള്‍ 150 ഓളം ചിത്രങ്ങളില്‍ അവതരിപ്പിച്ചു. ‘പഞ്ചപാണ്ഡവരാണ്‌’ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

WEBDUNIA|
ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച്‌ ഏതാണ്ട്‌ ഒരു മാസത്തോളം കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കിടന്ന ശേഷമാണ് സൈനുദീന്‍ മരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :