ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, ശ്രീനിവാസന്‍ വേദനിപ്പിച്ചതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല: ആന്‍റണി പെരുമ്പാവൂര്‍

ആന്‍റണി പെരുമ്പാവൂര്‍, ശ്രീനിവാസന്‍, മോഹന്‍ലാല്‍, സരോജ് കുമാര്‍, Antony Perumbavoor, Sreenivasan, Mohanlal, Saroj Kumar
BIJU| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2018 (12:48 IST)
നടന്‍ ശ്രീനിവാസന്‍ വേദനിപ്പിച്ചതുപോലെ മറ്റൊരാളും തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനെ കളിയാക്കിക്കൊണ്ടെഴുതിയ ‘ഉദയനാണ് താരം’ എന്ന ചിത്രത്തില്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്നും ആന്‍റണിയുടെ വെളിപ്പെടുത്തല്‍.

മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആന്‍റണി പെരുമ്പാവൂര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

“ഉദയനാണ് താരത്തില്‍ എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ ലാല്‍ സാര്‍ പറഞ്ഞില്ല. ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. അതൊരു നല്ല സിനിമയായിരുന്നു. അത് വിജയിച്ചതോടെ വളരെ മോശമായി മറ്റൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ ഇതേക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ സംവിധായകനെയും ക്യാമറാമാന്‍ എസ് കുമാറിനെയും വിളിച്ചു” - ആന്‍റണി വെളിപ്പെടുത്തുന്നു.

“ആന്‍റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നാണ് അന്ന് വൈകിട്ട് ശ്രീനിവാസന്‍ ചാനലുകളിലെത്തി പറഞ്ഞുകൊണ്ടിരുന്നത്. എന്‍റെ പേരുപോലും ഉച്ചരിക്കാന്‍ കഴിയില്ല എന്നൊക്കെയാണ് പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്നൊക്കെ അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഈ കേട്ടത് ശരിയാണോ ആന്‍റണീ എന്ന് ചോദിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ല” - ആന്‍റണി പറയുന്നു.

“ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല” - ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :