പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം - പതിനെട്ടാം ദിവസം

രാവണന്‍റെ പുറപ്പാട്

ഇതിപലവുമക തളിരിലോര്‍ത്ത കപിവര
നിത്തിരി നേരമിരിക്കും ദശാന്തരേ 270
അസുരകുലവര നിലയനത്തിന്‍ പുറത്തുനി-
ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി
കിമിദമിതി സപദി കിസലയച നിലീനനാ-
യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍
വിബുധകുലരിപു ദശമുഖന്‍ വരവെത്രയും
വിസ്മയത്തോടു കണ്ടു കപികുഞ്ജരന്‍
അസുരസുര നിശിചരവരാംഗനാ വൃന്ദവു-
മത്ഭുതമായുള്ള ശൃംഗാരവേഷവും
ദശവദനനനവരതമകതളിരിലുണ്ടു തന്‍
ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ! 280
സകല ജഗദധിപതി സനാതനന്‍ സന്മയന്‍
സാക്ഷാല്‍ മുകുന്ദനേയും കണ്ടു കണ്ടു ഞാന്‍
നിശിതരശരശകലിതാംഗനായ്കേവലേ
നിര്‍മ്മലനായ ഭഗവല്‍ പദാംബുജേ
വരദനജനനമരുമമൃതാനന്ദപൂര്‍ണ്ണമാം
വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-
നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേന്‍
അതിനുമൊരുപരിഭവമൊടുഴറി വന്നീലവ-
നായുര്‍വിനാശകാലം നമുക്കാഗതം
1| 2| 3| 4| 5
കൂടുതല്‍
രാമായണ പാരായണം- പതിനേഴാം ദിവസം
രാമായണ പാരായണം- പതിനാറാം ദിവസം
രാമായണ പാരായണം - പതിനാലാം ദിവസം
രാമായണപാരായണം - പതിമൂന്നാം ദിവസം
രാമായണ പാരായണം - പന്ത്രണ്ടാം ദിവസം
രാമായണപാരായണം - പതിനൊന്നാം ദിവസം