കോവിഡ് 19 ക്രൂഡോയിൽ വിലയെയും ബാധിച്ചു, വില കുറഞ്ഞത് 30 ശതമാനം, 29 വർഷത്തെ ഏറ്റവും വലിയ ഇടിവ്

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2020 (12:27 IST)
കോവിഡ് 19 ബാധ ലോകമെമ്പാടും പടർന്നുപിടിക്കുന്നത് അസംസ്കൃത എണ്ണ വിലയിലും പ്രതിഫലിക്കുന്നു. ക്രൂഡോയിൽ വിലയിൽ 30 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ആവശ്യകത കുറഞ്ഞതോടെ റഷ്യയുമായുള്ള വിപണി യുദ്ധത്തിൽ സൗദി അറേബ്യ വില കുറച്ചതാണ് വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്താൻ കാരണം. വിപണിയിലേക്ക് കൂടുതൽ എണ്ണ ലഭ്യമാക്കാൻ സൗദി ശ്രമിച്ചതും വില ഇടിയാൻ കാരണമായി.

29 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രുഡിന്റെ വില ബാരലിന് 32 ഡോളറായി കുറഞ്ഞു. 13 ഡോളർ കുറഞ്ഞാണ് ഈ വിലയിലേക്ക് എത്തിയത്. വില ഇനിയും ഇടിഞ്ഞേക്കാം എന്ന് വിദഗ്ധർ പറയുന്നു.

ഇതോടെ ഇന്ത്യൻ വിപണിയിലും ഇന്ധന വിലയിൽ കുറവുണ്ടായി. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യയിൽ ഇന്ധന വില കുറയുന്നത്. കൊച്ചിയിൽ പെട്രോളിന് വില 72.73 രൂപയായി. 24 പൈസയാണ് ഇന്ന് ഇടിവുണ്ടായത്. ഡീസൽ വില 66.92 രൂപയായി 80 പൈസയുടെ കുറവാണ് ഡീസൽ വിലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയിൽ ഇന്ധന വില ഒന്നര രൂപയോളം കുറഞ്ഞിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :