വിമാനാപകടം: 160 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മംഗലാപുരം| WEBDUNIA|
PRO
PRO
മംഗലാപുരത്ത് ഉണ്ടായ എയര്‍ ഇന്ത്യ എക്സ്പ്രസ് അപകടത്തില്‍ 160 പേര്‍ മരിച്ചതായി അനൌദ്യോഗിക റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് വിമാനം ഏകദേശം പൂര്‍ണമായും കത്തിയമര്‍ന്നു. മംഗലാപുരത്തു നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന വിമാനത്താവളം.

വിമാനത്തില്‍ മലയാളികളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിമാനത്താവളം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്തേക്ക് റണ്‍‌വേയില്‍ കൂടി മാത്രമേ എത്താന്‍ സാധിക്കുകയുള്ളൂ.

ദുബായില്‍ നിന്ന് വന്ന വിമാനം മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍‌വേയില്‍ നിന്ന് തെന്നിമാറി ഒരു താഴ്‌വരയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

പ്രതികൂല കാലാവസ്ഥകാരണം പൈലറ്റിന് റണ്‍‌വേ കാണാന്‍ സാധിക്കാഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

167 യാത്രക്കാരും ആറ് വിമാന ജോലിക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :