ജാക്കി - രണ്ടാം വരവ് നിരാശാജനകം

യാത്രി ജെസെന്‍

PROPRO
ഒരേ കഥ തന്നെ പല വ്യത്യസ്ത വീക്ഷണകോണുകളില്‍ അവതരിപ്പിക്കുന്നതാണ് സമീപകാല സിനിമ. അല്ലെങ്കില്‍ അങ്ങനെ അവതരിപ്പിക്കാന്‍ വൈദഗ്ധ്യമുള്ളവക്ക് മാത്രമേ നിലവില്‍ സിനിമയെന്ന ട്രപ്പീസില്‍ അപകടം കൂടാതെ കളി തുടരാനൊക്കൂ. സിനിമയുടെ അവതരണരീതിയില്‍ പരാജയപ്പെട്ട് കഥ മാത്രം അവശേഷിക്കുന്ന അവസ്ഥ നമ്മള്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. ഫാസിലിന്‍റെയും ബാലചന്ദ്രമേനോന്‍റെയും ചില സിനിമകള്‍ ഉദാഹരണം. എന്നാല്‍ ട്രീറ്റ്‌മെന്‍റില്‍ ശ്രദ്ധിച്ച് കഥയെ കശാപ്പുചെയ്യുന്ന സിനിമകള്‍ അടുത്തകാലത്താണ് കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അങ്ങനെ രക്തസാക്ഷിത്വം വരിച്ച സിനിമകളില്‍ ഒടുവിലത്തേതാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്’.

ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ വായനക്കാര്‍ക്ക് ഓര്‍മ കാണും. ചെറുപ്പത്തിന്‍റെ പ്രസരിപ്പും ചോരത്തിളപ്പുമായിരുന്നു ആ സിനിമയുടെ ജീവന്‍. സാഗര്‍ ഏലിയാസ് ജാക്കിയെന്ന അധോലോകനായകനായി മോഹന്‍ലാല്‍ ആടിത്തകര്‍ത്ത ചിത്രം. ജാക്കിയെന്ന കഥാപാത്രത്തിന്‍റെ ആവേശം പ്രേക്ഷകരിലേക്കും പകര്‍ന്നുനല്‍‌കി എന്നതാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയം. എന്നാല്‍ ജാക്കിയുടെ രണ്ടാം വരവ് തണുപ്പനാണ്. പഴയ ആവേശമോ ആക്ഷന്‍ രംഗങ്ങളിലെ ചടുലതയോ റീലോഡഡില്‍ കാണാനാവില്ല. ചുരുക്കത്തില്‍ ‘ബിഗ് ബിലാലി’ന്‍റെ പ്രേതം സാഗറിനെയും പിടികൂടിയിരിക്കുന്നു. അല്ലെങ്കില്‍, ബിഗ്ബിയുടെ ആലിംഗനത്തില്‍ നിന്ന് മുക്തനാകാന്‍ അമല്‍ നീരദിന് കഴിഞ്ഞിട്ടില്ല.

സ്റ്റൈലിഷ് ചിത്രമെന്നാല്‍ നായകന്‍ മസിലു പിടിച്ചു നടക്കുന്നതോ അവശ്യം വേണ്ടിടത്തു പോലും നിശബ്ദത പാലിക്കുന്നതോ ആണെന്ന അബദ്ധധാരണയാണ് സാഗര്‍ ഏലിയാസ് ജാക്കിയെ ഈ രീതിയില്‍ നിര്‍ജീവമാക്കിയതിന് പിന്നിലെന്ന് ഊഹിക്കാം. മേക്കിംഗിലും ബിഗ്‌ബിയെ കവച്ചുവയ്ക്കുന്ന ഒന്നും‌തന്നെ ഈ സിനിമയിലില്ല. സെപിയ ടോണ്‍ ഫോട്ടോഗ്രഫിയും ടോപ് ആംഗിള്‍ ഷോട്ടുകളും ചില രാമുച്ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു എന്നല്ലാതെ സ്വന്തമായ ഒരു മുദ്ര അമലിന് പതിപ്പിക്കാനായില്ല. ഈ ക്യാമറാക്കളികള്‍ക്കിടയില്‍ കഥ എവിടെയോ കളവുപോവുകയും ചെയ്തു. പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന ഒരു സിനിമയാണ് സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്. തീര്‍ത്തും നിരാശാജനകം.

WEBDUNIA|
സാഗര്‍ അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു ഡോണ്‍ ആണ്. സിനിമയുടെ പകുതിഭാഗം മുന്നോട്ടുകൊണ്ടുപോകാനുള്ള ഗിമ്മിക്സുകള്‍ അതുകൊണ്ടുതന്നെ സുലഭം. മലയാള സിനിമയായതുകൊണ്ട് കേരളവുമായി എങ്ങനെയെങ്കിലും ഒന്നു ബന്ധപ്പെടുത്തണമല്ലോ. സാഗറിന്‍റെ ബാല്യകാല സുഹൃത്തായ മനുവിനെ(മനോജ് കെ ജയന്‍) അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നു. അദ്ദേഹം കേരളാ മുഖ്യമന്ത്രി(നെടുമുടി വേണു)യുടെ മരുമകനാണ്! മനുവിന്‍റെ ഭാര്യ ഇന്ദു(ശോഭന)വിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ കേരളാദൌത്യം സാക്ഷാല്‍ സാഗര്‍ ഏറ്റെടുക്കുന്നത്. കേരള പൊലീസ് പ്രശ്നങ്ങള്‍ വേണ്ടവിധം പരിഹരിച്ചില്ലെങ്കില്‍ സാഗറിനെപ്പോലെയുള്ള കൊള്ളക്കാര്‍ ഇടപെടുമെന്ന് പറയേണ്ടതില്ലല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :