ജാക്കി - രണ്ടാം വരവ് നിരാശാജനകം

യാത്രി ജെസെന്‍

PRO
ഈ ദൌത്യത്തിനായി സ്വന്തം വിമാനത്തില്‍ അദ്ദേഹം എത്തുകയാണ്. കൂടെ കിങ്കരന്‍‌മാരും. സിമ്രാന്‍റെ സഹോദരന്‍ സുമിത്(ബിഗ്ബിയില്‍ ഇദ്ദേഹത്തെ നമ്മള്‍ കണ്ടിട്ടുണ്ട്), അനു ആനന്ദ്, വിനായകന്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ഇവര്‍ കേരളത്തിലെത്തിയാല്‍ പിന്നെ എന്തൊക്കെ നടന്നുകൂടാ. കുപ്രസിദ്ധ കൊള്ളക്കാരായ റൊസാരിയോ സഹോദരന്‍മാരി‍(ഇതില്‍ ഒരാള്‍ തമിഴ് നടന്‍ സമ്പത്താണ്)ല്‍ നിന്ന് മനുവിനെ രക്ഷിച്ചെടുക്കുകയാണ് സാഗര്‍. എന്നാല്‍ ഇവിടെ കഥ തീര്‍ന്നാല്‍ പിന്നെന്തു രസം. മറ്റു ചില വില്ലന്‍‌മാരുടെയും ആഗമനം ഉണ്ട്. പിന്നെ ‘നായികയില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍’ മറുപടിക്കായി ഭാവന അവതരിപ്പിക്കുന്ന ആരതി മേനോന്‍ എന്ന ടിവി ന്യൂസ് റിപ്പോര്‍ട്ടറും, അവരുടെ പ്രണയവും. പ്രണയഭാവങ്ങള്‍ മുഖത്തുനിറച്ച് ആരതി ആടിപ്പാടുമ്പോള്‍ സാഗറിനെപ്പോലെ തന്നെ പ്രേക്ഷകനും നിര്‍വികാരനാണ്. ബിഗ്ബിയിലെ ‘വിടപറയുകയാണോ..’ എന്ന ഗാനരംഗത്തെ സ്വയം അനുകരിച്ചിരിക്കുകയണ് അമല്‍ നീരദ്. “വെണ്ണിലവേ..”, “മെല്ലെ മെല്ലെ..” എന്നീ ഗാനരംഗങ്ങളിലെ ഈ ബിഗ്ബിടച്ച് പ്രേക്ഷകരെ മടുപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഗോപീസുന്ദറിന്‍റെ ഗാനങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു.

എന്നാല്‍ പശ്ചാത്തല സംഗീതവും തീം മ്യൂസികും ഗംഭീരം. ബോണ്ട് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ജാക്കിയുടെ തീം മ്യൂസിക്. മോഹന്‍‌ലാലിന്‍റെ പ്രകടനത്തെ വിലയിരുത്തുന്നത് ബില്ലയിലെ അജിത്തിന്‍റെ പ്രകടനത്തെ വിലയിരുത്തുന്നതിന് സമാനമാകും. അതുകൊണ്ടുതന്നെ ആ സാഹസത്തിന് മുതിരുന്നില്ല. ശോഭനയുടെ കഥാപാത്രം മനസില്‍ തട്ടുന്നതാ‍ണ്. ഗണേഷും മനോജ് കെ ജയനും സുമനുമൊക്കെ അവരവരുടെ റോളുകളോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് നല്‍കിയത്. നായികയായി ഭാവനയും ബോറടിപ്പിക്കുന്നില്ല. എന്നാല്‍ ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രം വെറും കെട്ടുകാഴ്ച മാത്രമായി മാറുന്നു.

ഈ സിനിമയുടെ പോരായ്മകള്‍ക്ക് അമല്‍നീരദിനെപ്പോലെ തന്നെ കുറ്റക്കാരനാണ് എസ് എന്‍ സ്വാമിയും. കെട്ടുറപ്പുള്ള കഥയോ തിരക്കഥയോ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വഴിത്തിരിവുകള്‍ ഉണ്ടാവേണ്ടിയിരുന്ന പല ഘട്ടങ്ങളിലും ഫ്ലാറ്റായി കഥ പറയുക വഴി ഒരു ത്രില്ലറിന് ഉണ്ടായിരിക്കേണ്ട പിരിമുറുക്കം സ്വാമിയുടെ തിരക്കഥ നല്‍കുന്നില്ല.

WEBDUNIA|
ദുബായ്‌, ലേ, ലഡാക്ക്‌, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ ലൊക്കേഷനുകള്‍ മാറുന്നതിന്‍റെ റിച്ച്‌നെസ് അമലിന്‍റെ ക്യാമറ അനുഭവിപ്പിക്കുന്നുണ്ട്. എന്നാല്‍, ക്യാമറയുടെ കാട്ടിക്കൂട്ടലുകളോ എഡിറ്റിംഗിലെയും ശബ്ദമിശ്രണത്തിലെയും മികവോ ഒന്നുമല്ല ഒരു സിനിമയിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ വേണ്ടത്. മികച്ച തിരക്കഥയും വ്യക്തിത്വമുള്ള കഥാപാത്രങ്ങളും നല്ല ആഖ്യാനവുമാണ്. അവിടെ പരാജയപ്പെട്ടാല്‍ സിനിമ പൂര്‍ണമായി പരാജയപ്പെടുന്നു. സാഗര്‍ ഏലിയാസ് ജാക്കിയെക്കുറിച്ചുള്ള കൊട്ടിഘോഷിക്കലുകള്‍ വിശ്വസിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകരെ സംതൃപ്തരാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. കഥ തെരഞ്ഞെടുത്തപ്പോള്‍ മുതലുള്ള പാളിച്ചകള്‍ ബാധിച്ച ഈ സിനിമ മോഹന്‍‌ലാലിന്‍റെ കടുത്ത ആരാധകര്‍ക്ക് ഒരു തവണ കണ്ടിരിക്കാം എന്നേ പറയേണ്ടതുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :