സ്വപ്നങ്ങളുടെ ‘ആകാശ ഗോപുരം‘

ബി ഗിരീഷ്

PROPRO
"ഇച്ഛാശക്തിയുള്ളവരുടെ വിരല്‍ തുമ്പിലാണ്‌ ലോകം തിരിയുന്നത്‌"

ഹെന്‍ട്രിക്‌ ഇബ്‌സന്‍റെ ക്ലാസിക്‌ നാടകമായ ‘മാസ്‌റ്റര്‍ ബില്‍ഡറി’ലെ പ്രശസ്‌തമായ വാചകമാണിത്‌. ഇച്ഛാശക്തികൊണ്ട്‌ ലോകം കീഴ്‌മേല്‍ മറിച്ച് ജീവിത വിജയം നേടാന്‍ നിങ്ങളെന്താണ്‌ നഷ്ടപ്പെടുത്തിയത് എന്ന ചോദ്യമാണ്‌ നാടകത്തിന്‍റെ മലയാള ചലച്ചിത്രാഖ്യാനത്തിലൂടെ കെ പി കുമാരന്‍ ചോദിക്കുന്നത്‌.

തീര്‍ച്ചയായും മലയാളത്തിലെ ആദ്യ രാജ്യാന്തര ചലച്ചിത്രമാണ്‌ ‘ആകാശഗോപുരം’. ശരാശരി മലയാളി സിനിമ പ്രേക്ഷകര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പണവും ആത്മാര്‍ത്ഥതയും വിനിയോഗിച്ച സിനിമ.

അട്ടഹസിച്ചുകൊണ്ട്‌ ഡയലോഗ്‌ പറയുന്ന വീരനായി മോഹന്‍ലാലിനെ പ്രതീക്ഷിക്കുന്ന ലാല്‍ ഫാന്‍സ്‌ തന്നെയായിരിക്കും ഈ സിനിമയുടെ ശത്രുക്കള്‍. ജീവിതത്തിന്‍റെ സമഗ്രതയെ കുറിച്ച്‌, ഓരോ മനുഷ്യന്‍റെയും ഉള്ളിലെ ഭീരുത്വത്തെയും കാപാട്യത്തേയും കുറിച്ചുള്ള തുറന്ന ചര്‍ച്ചയാണ്‌ ‘ആകാശ ഗോപുരം’. ആദ്യമധ്യാന്ത പൊരുത്തമുള്ള കഥയോ അതിപ്രതാപഗുണവാനായ നായകനോ ഇവിടെ ഇല്ല.

ആല്‍ബര്‍ട്ട്‌ സാംസണ്‍

മാറ്റങ്ങളേയും യുവത്വത്തേയും പേടിക്കുന്ന, പഴകിപ്പോയോ എന്ന്‌ സ്വയം സംശയിക്കുന്ന ഭീരു. വിഖ്യാത ശില്‌പിയായി ലോകം വാഴ്‌ത്തുമ്പോഴും പുറകില്‍ വരുന്ന തലമുറയാല്‍ ചവുട്ടിത്തെറിപ്പിക്കപ്പെടുമോ എന്ന്‌ ആയാള്‍ ഭയക്കുന്നു. കാരണം അയാള്‍ അങ്ങനെയാണ്‌ കടന്നു വന്നത്‌.
PROPRO


ജോലി നല്‌കിയ ഗുരു എബ്രഹാമിനെ(ഭരത്‌ഗോപി) ചവുട്ടുപടിയാക്കിയത്‌ പോലെ ആയാളുടെ മകന്‍ അലക്‌സിനേയും (മനോജ്‌ കെ ജയന്‍ ) സ്വതന്ത്രനാകാന്‍ അനുവദിക്കാതെ ചിറകിന്‍ കീഴില്‍ ഒതുക്കി വച്ചിരിക്കുന്നു. അലക്‌സിന്‍റെ കാമുകി കാതറീനെ (ഗീതു മോഹന്‍ദാസ്‌) പോലും വശീകരിച്ചിരിച്ചു വച്ചിരിക്കുന്നു, അലക്‌സ്‌ മറ്റ്‌ സ്ഥാപനത്തേക്ക്‌ ചാടി പോകാതിരിക്കാന്‍.

ഭാര്യ ആലിസിന്‍റെ (ശ്വേത മേനോന്‍) കുടുംബം കത്തി പോയതിനും മക്കള്‍ മരിച്ചതിനുമെല്ലാം പിന്നില്‍ തന്‍റെ വന്യമായ ഉത്‌കര്‍ഷേച്ഛയാണെന്ന കുറ്റബോധവും അയാള്‍ക്കുണ്ട്‌.

WEBDUNIA|
ദൈവങ്ങള്‍ക്ക്‌ വേണ്ടി ആലയം പണിയുന്നത്‌ സാംസണ്‍ പത്ത്‌ വര്‍ഷം മുമ്പ്‌ നിര്‍ത്തി. മനുഷ്യന്‌ ആലയം പണിയുന്നതിലാണ്‌ ഇപ്പോള്‍ താത്‌പര്യം. അതിനുള്ളില്‍ താമസിക്കുന്നവര്‍ക്ക്‌ മനപ്പൊരുത്തമില്ലാതെ വന്നാല്‍ ഏത്‌ മഹത്തായ വീടിനും അര്‍ത്ഥമില്ലാതെ പോകുന്നുവെന്ന്‌ സ്വന്തം ജീവിതത്തില്‍ നിന്ന്‌ തന്നെ തിരിച്ചറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :