മാടമ്പി പണ്ടത്തെ പ്രഭു തന്നെ!

PROPRO
മോഹന്‍‌ലാല്‍ എന്ന നടന് എത്രത്തോളം സ്വീകാര്യതയുണ്ടെന്ന് തെളിയിക്കാന്‍ മാടമ്പി എന്ന ചിത്രം പ്രയോജനപ്പെട്ടേക്കാം. കാലങ്ങളായി കുന്നും മലയും കയറിയിറങ്ങി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട കഥകള്‍ വീണ്ടും നമ്മുടെ മുന്നില്‍ വലിയ മാറ്റമൊന്നുമില്ലാതെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

തമിഴില്‍ രജനീകാന്ത് അവതരിപ്പിക്കുന്ന നാടന്‍ മണമുള്ള കഥാപാത്രങ്ങള്‍ എത്രവേണമെങ്കിലും സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് വിസമ്മതമില്ല. ബാലേട്ടനില്‍ നിന്ന് വലിയ മാറ്റത്തിനൊന്നും വിധേയനാക്കാതെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ലാലിനെ മാടമ്പിയിലേക്ക് മാറ്റിയിരിക്കുന്നു. ഇവിടെ, ലാല്‍ എന്ന നടന്‍റെ വ്യക്തി പ്രഭാവം സാമ്പത്തിക നേട്ടമാക്കാനാണ് നിര്‍മ്മാതാക്കളും സംവിധായകരും ശ്രമിച്ചതെന്ന് പ്രേക്ഷകര്‍ ചിന്തിച്ചാല്‍ തെറ്റു പറയേണ്ടതുണ്ടോ?

പത്തനംതിട്ട ജില്ലയിലെ ഇളവട്ടം ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് മാടമ്പിയുടെ കഥ പുരോഗമിക്കുന്നത്. ഗോപാലകൃഷ്ണപിള്ളയ്ക്ക് ഒറ്റ ചിന്തമാത്രമേ ഉള്ളൂ, പണം ഉണ്ടാക്കുക. ഇതിനു പിന്നില്‍ ഒരു കഥയുണ്ട്-അച്ഛന്‍റെ പതനം. സ്വത്തെല്ലാം അമ്പലത്തിനും ഉത്സവത്തിനുമായി നീക്കിവച്ച അച്ഛന്‍ (സായ്‌കുമാര്‍) പാപ്പരായി. കൂടുതല്‍ സ്വത്തും പിതാവിന്‍റെ സുഹൃത്ത് കുറുപ്പ് (ശ്രീരാമന്‍) തട്ടിയെടുക്കുകയായിരുന്നു.
WDWD


WEBDUNIA|
ചെറുപ്പത്തില്‍ തന്നെ വീടിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വന്ന ഗോപാലകൃഷ്ണപിള്ളയുടെ മനസ്സ് ഒരു കരിങ്കല്ലായി മാറുകയായിരുന്നു. പാരലല്‍ കോളജിലെ നല്ലൊരു മലയാള അധ്യാപകനായ പിള്ളയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന പരിപാടിയുമുണ്ട്. ആര്‍ക്കും കടം നല്‍കും. പണം സമയത്ത് തിരികെ മേടിക്കാന്‍ ഗോപാലകൃഷ്ണപിള്ളയ്ക്ക് നന്നായി അറിയുകയും ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :