നിറമില്ലാത്ത പൂക്കള്‍

വിനോദ് വി കെ

PRO
“ഞാന്‍ നാളെ പോകും” - ലമീസ എന്നെ നോക്കി പറഞ്ഞു. ഞാന്‍ മറുപടി പറയാത്തതിനാലാകണം അവള്‍ സ്വരം അല്‍‌പം ഉയര്‍ത്തി പ്രസ്തുത വാചകം ഒന്നു കൂടി ആവര്‍ത്തിച്ചു. ശരിയാണ് ലമീസ നാളെ രാവിലെ പോകുകയാണ്, കോഴിക്കോട്ടെ പുതിയ വീട്ടിലേക്ക്. പതിനാലിന് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാപ്പുട്ടിക്കയും പറഞ്ഞിരുന്നു. “ഇനി എന്ന് കാണും?” ഞാന്‍ ചോദിച്ചു. “അറിയില്ല” അവള്‍ പെട്ടന്ന് മറുപടി പറഞ്ഞു. ഞാന്‍ വിദൂരതയിലേയ്ക്ക് നോക്കി, അവള്‍ എന്‍റെ മുഖത്തേയ്ക്കും.

പിരിയാന്‍ നേരത്ത് ലമീസ എന്‍റെ കയ്യില്‍ പിടിച്ചു. അവള്‍ ചിരിക്കാന്‍ ശ്രമിക്കുകയാണ്. അസ്തമന സൂര്യന്‍റെ ഇളംകിരണങ്ങളേറ്റ് ആ നിഗൂഢ സൌന്ദര്യം ആയിരം മടങ്ങ് വര്‍ദ്ധിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ വിളിച്ചു, “ലമീസാ,” പക്ഷെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവള്‍ക്കും. നിളയില്‍ നിന്നുയര്‍ന്ന ഒരു നെടുവീര്‍പ്പ് ലമീസയുടെ തട്ടത്തെ അടുത്തുള്ള മുള്ളുമരത്തില്‍ കുരുക്കി.

WEBDUNIA|
രാവിലെ പത്രക്കാരന്‍റെ ബെല്ലടി ശബ്ദം കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. വിരസമായ രാഷ്ട്രീയ വാഗ്വാദങ്ങളാല്‍ സ്ഥിരം ആദ്യ പേജ് നിറയ്ക്കുന്ന പത്ര കടലാസ് ഞാനെടുത്ത് നിവര്‍ത്തി. വിശാലമായ ഒരു പുഴയുടെ പശ്ചാത്തലത്തില്‍ രണ്ട് കമിതാക്കളുടെ മനോഹര ചിത്രവും അതിന് താഴെ ഒരു വാചകവും - “ഇന്ന് പ്രണയിതാക്കളുടെ ദിവസം”. ഞാന്‍ എന്‍റെ കണ്ണുകളെ വിദൂരതയിലേക്ക് പായിച്ചു. അകലെ ചെമ്മണ്‍ പാതയിലൂടെ മൂന്ന് മനുഷ്യ രൂപങ്ങള്‍ നടന്നകലുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :