പ്രണയം മരിക്കാതിരിക്കട്ടെ!

ടി പ്രതാപചന്ദ്രന്‍

WD
അധികാരം രൌദ്രതയായി മാറിയപ്പോല്‍ രതിയും അധികാര വര്‍ഗ്ഗം സ്വന്തമാക്കി. അവിടെ പ്രേമം നശിച്ചു. വന്യമായ കാമം മാത്രം ഈ വന്യതയില്‍ കരളു പിളര്‍ന്ന വേദനയോടെ ജീവിതം അവസാനിപ്പിച്ച ‘കുറവനും കുറത്തികളും’ ഇന്ന് മാമലകളായി കഥപറഞ്ഞ് ക്ഷീണിച്ചു നില്‍ക്കുന്നു.

ഇപ്പോള്‍ ആഗോളവല്‍ക്കരണത്തിന്‍റെയും സ്വദേശീ വാദത്തിന്‍റെയും കാ‍ലം. ആഗോളവല്‍ക്കരണം അന്യ ദേശത്തെ നമുക്ക് മുന്നില്‍ വിവരിക്കുമ്പോള്‍ സ്വദേശീവല്‍ക്കരണം അതിനെതിരെ ഇല്ലാത്ത സത്യങ്ങള്‍ പൊലിപ്പിച്ച് കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍പെട്ട് ഇന്ത്യക്കാരുടെ പ്രണയ വികാരം ഞെരിഞ്ഞമരുന്നു.

ആധുനികവല്‍ക്കരണമോ ആഗോളവല്‍ക്കരണമോ എന്തോ ആവട്ടെ, ഒരു കാര്യം സത്യം മുന്നോട്ടുള്ള കുതിപ്പില്‍ ആര്‍ദ്രവികാരങ്ങള്‍ മറക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു; അല്ലെങ്കില്‍ ആ വികാരങ്ങള്‍ നമ്മില്‍ മരവിച്ചു മരിച്ചു കിടക്കുന്നു. നല്ലത് മാത്രം സ്വാംശീകരിക്കുന്ന ഒരു പ്രബുദ്ധ സംസ്കാരത്തിന്‍റെ വക്താക്കളായ നാം അത് മറക്കുന്നു, മുഖമില്ലാത്ത ലൈംഗികതയെ വരവേല്‍ക്കുന്നു.

സ്വദേശീവാദികളും ഒട്ടും പിന്നിലല്ല. നല്ലതിനെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു പ്രതിസന്ധിയാണ് അവര്‍ക്കും നേരിടേണ്ടി വരുന്നത്. പാശ്ചാത്യനോ പൌരസ്ത്യനോ ആവട്ടെ തന്‍റെ പ്രണയത്തിനും വേണ്ടി അവസാന ശ്വാസം വരെ പൊരുതിയ വാലന്‍റൈന്‍ പാതിരിയെ എന്തുകൊണ്ട് നമുക്കും അംഗീകരിച്ചുകൂടാ. പ്രണയ ദിനത്തില്‍ നമുക്കും കാമുകനും കാമുകിയുമായി പുനരവതരിച്ചുകൂടേ?

PRATHAPA CHANDRAN|
മുന്നോട്ടുള്ള കുത്തൊഴിക്കില്‍ പെട്ട് പ്രണയം ‘ഈവ് ടീസിംഗില്‍’ മാത്രമൊതുക്കാതെ ലൈംഗികതയില്‍ മാത്രമൊതുക്കാതെ വിശുദ്ധ വികാരമായി നമ്മുടെ മനസ്സില്‍ വിരിയട്ടെ. ചാനലുകളിലെ കാഴ്ചകള്‍ നമുക്ക് വെറും കാണലുകളായി മാത്രം ഒതുക്കി പ്രണയത്തിന്‍റെ തന്ത്രികള്‍ മീട്ടാം...വാലന്‍റൈന്‍ ദിനാശംസകള്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :